ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമങ്കം ൮൩
എന്നെക്കൂപ്പീടുവാനായ്സമയമഖിലദിക് പാലരുംനോക്കിവാഴു- ന്നെന്നല്ലിന്നാൾവരെക്കുംപ്രണയകലഹമാർ- ന്നുള്ളകാലത്തുപോലും സൗന്ദര്യംചേർന്നമന്ദോദരിയുടെചരണ- ത്തിങ്കലുംഞാൻനമിച്ചി ല്ലിന്നവ്വണ്ണംവിളങ്ങുന്നഹമിവനെനമി ച്ചീടുവാൻലജ്ജിയാതൊ (14) സാരണൻ- (ആത്മഗതം) ഹൃദയത്തിൽ ദുരഹങ്കാരം നിറ ഞ്ഞിരിക്കുന്ന ഈയാൾക്ക് സീതയെ ലഭിക്കുന്ന കാര്യം ഇ നിയും നിശ്ചയിക്കാറായില്ല, (സ്വകാര്യമായിട്ട് പ്രകാശം) മ ഹാരാജാവെ! ആരംഭിച്ച കാര്യത്തിന്നു വിപരീതമനുഷ്ഠിക്കു ന്നത് തിരുമനസ്സിലേക്ക് ഉചിതമല്ല. രാവണൻ-പിതാവേ! ദശരഥപുത്രനായ ഞാൻ നമസ്കരി ക്കുന്നു. സാരണൻ-(അപ്രകാരംതന്നെ പറയുന്നു) ജനകൻ- ബാലകന്മാരെ! നിങ്ങൾ ദീർഘായുസ്സുകളായി ഭ വിപ്പിൻ. ശതാനന്ദൻ- ഭഗവൻ വിശ്വാമിത്രമഹർഷേ! പ്രമാണചേഷ്ടാദികളാൽ സമന്മാർരണ്ടുപേരപി രാമനാരിവരിൽചൊൽക സ്വാമിൻ!ലക്ഷമണനാരിതിൽ? (15) വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം) ഒരുത്തനുമല്ല, (പ്രകാശം) അനുജനിലതിമാത്രംസ്നേഹമുൾക്കൊണ്ടുപുത്തൻ ഘനസദൃശനിറംപൂണ്ടുള്ളവൻരാമഭദ്രൻ കനകസമനിറംപൂണ്ടഗ്രജന്തങ്കലേറ്റം വിനയമൊടുവസിക്കുംബാലകൻലക്ഷ്മണൻതാൻ (16) രാവണൻ- ( സ്വകാര്യമായിട്ട്) ( സാരണനോട്) എന്തുകൊ ണ്ടാണ് ജനകൻ ജാനകിയെ വരുത്തുവാൻ താമസിക്കുന്നത്? സാരണൻ- (ആത്മഗതം) അഹോ! മൂർഖജനാഗ്രഗണ്യനാ
യ ഈയാൾക്കെന്തൊരു കൊതിയാണ്,ഇയ്യാളിപ്പോൾ ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.