ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17 കാദംബരീകഥാസാരം

കണ്ഠത്തിൽ ശ്ശുകനാസനാശുനൃപനേക്കെട്ടിപ്പിടിച്ചും രസ- കൊണ്ടേന്തേവ്വിരുപേരുമൊത്തുസമമായ് സൂര്യാലയം പൂകിനാർ കന്ദർപ്പന്നെയുടൽതെളിഞ്ഞൊരുടലിൻ വെട്ടത്തൊടൊത്തിട്ടുദി- ച്ചുണ്ടാശോണനിറംകലർന്നു ഉതുതാം പൂർണ്ണേന്ദുപോലുണ്ണിയേ 19

നന്നായിശ്ശുകനാസനുണ്ണിയുടെമെയ്യംഗങ്ങൾ വെവ്വേറേയൊ- ന്നൊന്നായ് നോക്കിനരേന്ദ്രനോടതിരസാൽകയ്യുമ്പിടിച്ചോതിനാൻ "എന്നാൽ ശംഖിതു,ചക്രമാണിതി,തുകാഞ്ഞൊന്നൂർണ്ണയാണബ്ജമു- ണ്ടെ,ന്നാലോ നൃപചക്രവർത്തിയിലെഴും ചിഹ്നങ്ങളുണ്ടൊക്കെയും 20

അന്നിദ്ദേവീമുഖത്തിൽ കയറുമൊരുസുധാരശ്മിയേസ്വപ്നകാലം തന്നിൽകണ്ടീലയോനിന്മകനിവനവനാണൊട്ടുമേശങ്കവേണ്ടാ എന്നിത്ഥംചൊല്ലിനുന്നാസ്സചിവനുമവനീനാഥനുമ്പുത്രനേക്ക- ണ്ടുന്നിദ്രാമേയഹർഷക്കടൽകരകവിയും കോളിളക്കത്തിലായി. 21

അന്നേരംധൃതിയോടുമന്ത്രിപുരിയിൽ കാവൽക്കുനിൽക്കുംഭടൻ ചെന്നേറിശ്ശുകനാസനുണ്ണീയുളവായ് വന്നെന്നുണർത്തീടിനാൻ ഒന്നേറും രസമോടുമന്ത്രിയെനൃപങ്കെട്ടിപ്പിടിച്ചിട്ടുടൻ തന്നേ വേഷ്ടിവലിച്ചെടുത്തുതനിയേസമ്മാനമെന്നിങ്ങിനേ 22

ഒന്നൂഴീപതി മന്ത്രിയോടരുളിനാൻ "നോക്കൂസുഖത്തിൽസ്സുഖം വന്നൂമഞ്ഞിനുമേൽപ്പതിഞ്ഞിതുപരം തൂവെണ്ണിലാവിന്നെടോ എന്നേദൈവവിലാസമത്ഭുതമഹോസ്നേഹോപമംതുല്യമായ് ത്തന്നേനമ്മളിലൊത്തിടുന്നു സമമായ് സന്താപവുംസൗഖ്യവും 23

ഏവം ഭൂപാാലനോതുമ്പൊഴുതുനൃപപുരേ കൊട്ടുപാട്ടാട്ടമോട്ടം കൈവന്നാക്കുങ്കുമംചന്ദനമിവകൾകലക്കീട്ടൊഴിക്കുന്നഘോഷം അവ്വണ്ണംസ്ത്രീപുമാന്മാർചെറിയവർവലിയോരെന്നഭേദങ്ങളില്ലാ-

ത്താവട്ടത്തിൽത്തുടങ്ങീലഹളപലവിധം പുത്രജന്മോത്സവത്തിൽ 24










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/17&oldid=215149" എന്ന താളിൽനിന്ന് ശേഖരിച്ചത്