ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാലകാണ്ഡം
പുക്ക് അവർ, മുനിവരനെക്കണ്ടൊരുനാൾ, ബുദ്ധിയിൽ അവന് ഒരിളക്കം വരുവാൻ, ' പക്വം ഇത് 'എന്ന് അടയപ്പമതാദികൾ ഭക്ഷണം അനുനയമോടു കൊടുത്താർ; അക്ഷണം ആശ്ളേഷാളാദികളാലുമൊര്- അനുരാഗത്തൊടു കുടെ മഹാമുനി- യൊക്കെ നടന്നു വധൂജനമൊടു വ- ന്നുടനേ നഗരം അണഞ്ഞതുകാലം 18
അതുകാലം വർഷവും ഉണ്ടായിത് അനന്തരമേ പുനര് അംഗാധിപനും, വിധിയാലേ,മകളാകിയ ശാന്തയെ, വിരവൊടു വൈഭണ്ഡകനു കൊടുത്താൽ: അതിനാൽ അന്നുതുടങ്ങി മഹാമുനി- യവിടെപ്പുക്കാൻ ഭാർയ്യയും ആയേ; മതിമാൻ ആകിയ മുനിവനെയിവിടെ വരുത്തുവതിന്നിനിയെളുതു നമുക്കും. 19
എളുതാമിതു, തവ സഖിയംഗാധിപന്; എന്നാൽ,വിരവൊടു ചെന്ന് അറിയിച്ചാൽ വളരായ് നിന്നാനന്ദത്തോടു വരുത്തും അയോദ്ധ്യയിൽ മുനിവനെയെവനും; തളരാതേ തവ പുത്രരും ഉണ്ടാം; ചരതം ഇതെല്ലാം എന്നുരചെയ്താൻ ഇളവാകുന്നതറിഞ്ഞമ്മുനിവരൻ ഉണ്മയിത്" എന്നു സുമന്ത്രർ ഉരൈത്താർ. 20