ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കീർത്തിലതാവാസേകാർത്ഥിയായല്ല
പേർത്തും ഞാൻ വാർപ്പതുദാനതോയം
ഇക്കാര്യം കൊണ്ടെനിക്കപ്ഫലമെത്തുന്നു
നിഷ്കാമഭക്തനു മുക്തിപോലെ.
കീർത്തിയെ-ഈശനും മൗലിയിൽ ചൂടുന്നോ-
രാദ്ദിവ്യഗംഗയെ ആർ പഴിക്കും ? 760
യാതൊരു പുഷ്കലഹീരത്തിൻ സൂതിയാൽ
മേദിനി രത്നഗർഭാഖ്യയായി;
യാതൊരു ശ്വാശ്വതകർപ്പൂരദീപ്തിയാൽ
മേദിനി ദിവ്യഗന്ധാഢ്യയായി;
അക്കീർത്തിസഞ്ചയം ഭാരത്താൽ വീഴാതെ-
യിക്ഷിതി താങ്ങുമനന്തമൂർത്തി,
കാലത്താലമ് ളമായ്ത്തീരാത്തപീയൂഷം.
കാലത്താൽ വാടാത്ത കല്പമാല്യം:
കാലമാം സ്വർഭാനു തീണ്ടാത്ത രാകേന്ദു;
കാലമാം കാലന്നു കൈലാസേശൻ:- 770
അച്ഛാ ! ഞാനായതു നേടുകിൽ നേടിനേ
നക്ഷയപാത്രസ്യമന്തകങ്ങൾ !