൭റ കാശിയാത്രാചരിത്രം __________________________________________
യ ഒരു കഷ്ടമായിത്തീരുന്നതാണ് ' . എന്നും മറ്റും അപേ
ക്ഷിച്ച സമയം ദത്താത്രേയമഹാമുനി കുറെ ശാന്തകോപ
നായി ഭവിച്ചു . 'അല്ലയോ ദേവന്മാരേ! ഞാൻ ശപി
ക്കാതെ ഇരിയ്ക്കേണമെങ്കിൽ മുപ്പത്തുമുക്കോടി ദേവകളും എ
ന്റെ തപോവനമായ കുശാവർത്തഘട്ടത്തിൽ എന്നെന്നും
സന്നിഹിതന്മാരായിരിയ്ക്കണം . ഇവിടെ ശ്രാദ്ധാദി സൽക
ർമങ്ങളെ ചെയ്യുന്നവർക്കു ഉടനെ സൽഫലസിദ്ധി ഉണ്ടാ
യി വരണം' എന്നും മറ്റും മഹർഷി അരുളിച്ചെയ്തു . ബ്രഹ്മാ
വും മറ്റുള്ള സകല ദേവകളും സന്തോഷപുരസ്സരം ആ അ
ഭിപ്രായത്തെ സമ്മതിച്ചു . അതിനാൽ ഈ കുശാവർത്തഘട്ട
ത്തിന്നു ഇന്നും ഉൽകർഷാ നിലനിന്നുവരുവാൻ ഇടയായി
ത്തീർന്നതാണ്. ബ്രഹ്മകണ്ഡഘട്ടത്തിന്നു പ്രാശസ്ത്യം സി
ദ്ധിപ്പാനുള്ള കാരണം പ്രഹ്മാവ് യാഗം ചെയ്തിട്ടുള്ള സ്ഥല
മാകയാലാകുന്നു , ഈ കഥ സ്ഥലപുരാണത്തിൽ ൧൨- മ
ദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഇപ്രകാരമുള്ള കുശാവ
ർത്തഘട്ടത്തിൽ യഥാവിധി ശ്രാദ്ധം ചെയ്തതിനുശേഷം ര
ണ്ടു മണിയോടുകൂടി അവിടെ നിന്നു വാസഗൃഹത്തിലേക്കു മ
ടങ്ങിവന്നു. പിന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ ഹരിദ്വാ
രത്തിലെ അഗ്രഹാരങ്ങളും, ഭജാറുകളും, പുണ്യക്ഷേത്രങ്ങ
ളും മറ്റും കാണ്മാനായി പുറപ്പെട്ടു. ഒന്നാമതു വാസഗൃഹ
ത്തിൽനിന്നു അരമയിത്സ് സമീപമുള്ള ഭീമകുണ്ഡത്തിൽ
ചെന്നു ദർശനംകവഴിച്ചു . ഈ പറഞ്ഞ പ്രദേശം ഒരു പർവ്വത
ശിഖരമാണ്. ഇവിടെ തപോനിരതന്മാരായ ചില സന്യാ
സികൾ അധിവസിച്ചുവരുന്നുണ്ട് . വിജനപ്രദേശവുമാണ്,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.