ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨൭

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പതിനൊന്നാം അധ്യായം


  യും പാടത്തുണ്ടാകുന്നവയുമായ പലതരം ഔഷധികൾ
ഉണ്ടാകും ; സ്ഥലത്തിന്റെ പ്രാചുര്യത്താൽ ദുർഗ്ഗാദികളായ ക

ർമ്മങ്ങൾ നടത്തുകയും ചെയ്യാം .ഭൂമിയുടെ ഗുണങ്ങൾ

പ്രവൃത്തിമൂലമാണല്ലോ ഉണ്ടാകുന്നതു്.
    ഖനിഭോഗം (ഖനികളാകുന്ന അനുഭവത്തോടുകൂടിയ

തു്) ധാന്യഭോഗം(ധാന്യമാകുന്ന അനുഭവത്തോടുകൂടിയ ത്.)എന്നിങ്ങനെയുളള രണ്ടു ഭൂമികളിൽവച്ചു ഖനിഭോഗം

കോശത്തെ  വർദ്ധിപ്പിക്കുന്നതാണ്. ധാന്യഭോഗമാകട്ടെ
കോശത്തെയും കോഷ്ഠാഗാരത്തേയും വർദ്ധിപ്പിക്കുന്നതാകു

ന്നു.ദുർഗ്ഗാദികളായ കർമ്മങ്ങളുടെ ആരംഭങ്ങൽക്കു മൂല കാരണം ധാന്യമാണ്.എന്നാൽ മഹത്തുക്കളായ പദാ ർത്ഥങ്ങൾ വിളയുന്നതും അവയ്ക്കു ധാരാളം വില്പനയുണ്ടാകു ന്നതുമായ ഖനിഭോഗമാണെങ്കിൽ അതാണധികം ന ല്ലതു്.

ദ്രവ്യവനമുളള ഭൂമി, ഹസ്തിവനമുളള ഭൂമി എന്നിവ യിൽവച്ചു "ദ്രവ്യവനമുളളതായ ഭൂമി എല്ലാ കർമ്മങ്ങൾക്കും കാരണവും മഹത്തായ ധനം സഞ്ചയിക്കുവാനുതകുന്നതു മാണ് ;ഹസ്തിവനമുളള ഭൂമി ഇതിൽനിന്നു വിപരീതമാ ണു് "എന്ന് ആചാര്യൻമാർ പറയുന്നു. എന്നാൽ അങ്ങ നെയല്ലെന്നാണു കൌടില്യമതം.അനേകം ദ്രവ്യവനങ്ങൾ

പലേ ഭൂമികളിൽ വച്ചുപിടിപ്പിക്കുവാൻ സാധിക്കും ; 

ഹസ്തിവനം അങ്ങനെ ഉണ്ടാക്കുവാൻ സാധിക്കുകയില്ല. ശത്രുസൈന്യങ്ങളെ വധിക്കുന്ന കാര്യത്തിൽ പ്രധാനമായി

വേണ്ടതു ഹസ്തികളാനുതാനും   
  
   ജലമാർഗ്ഗങ്ങളോടുകൂടിയതും  സ്ഥലമാർഗ്ഗങ്ങളോടുകൂടി

യതുമായ രണ്ടു ഭൂമികളിൽവച്ചു, ആ മാർഗ്ഗങ്ങൾ അനിത്യ ങ്ങളായിരിക്കുന്ന പക്ഷം ജലമാർഗ്ഗങ്ങളോടുകൂടിയ ഭൂമിയും , നിത്യങ്ങളായിരിക്കുന്ന പക്ഷം സ്ഥലമാർഗ്ഗങ്ങളോടുകൂടിയ

ഭൂമിയുമാണധികം നല്ലതു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/538&oldid=162460" എന്ന താളിൽനിന്ന് ശേഖരിച്ചത്