ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം ൧൧൩ മഹാബത്തു്_ഒന്നാന്തരം ചോദ്യം. യുദ്ധം പൊടിരാറു

 ന്നു- എല്ലാവരും  വെട്ടുക,  മുറിക്കുക  എന്നിത്യാദിക
 ളിൽ ഉദ്യുക്തന്മാരായിരിക്കുന്ന  സമയത്തു്  അങ്ങുമാ
 ത്രം ഈ കൂടാരത്തിൽ സൌഖ്യമായി കിടന്നു വിശ്ര
 മാക്കുന്നു. അങ്ങയുടെ ശൌർയ്യം കേമംതന്നെ! 

ശക്ത_ഹേ സാഹബ് , അങ്ങക്കൊരുവിധത്തിലും എ

 ന്നോടു ചോദ്യം ചെയ്‍വാനുള്ള അധികാരമില്ല.ഞാൻ
 ആരുടേയും   കിംകരനല്ല;   സ്വേഛാനുസരണമാണു
 ഞാൻ യുദ്ധത്തിനു വന്നിരിക്കുന്നതു്.

മഹാബത്തു്_അങ്ങുന്നു് ആരുടേയും ഭൃത്യനല്ലെന്നോ?മു

 ഖസ്തുതിയുടെ സാമർത്ഥ്യംകൊണ്ടാണോ അങ്ങു് ഇ ക
 ണ്ട കാലമെല്ലാം ചക്രവർത്തിയുടെ  ദർബാറിൽ  കഴി
 ച്ചുകൂട്ടിയതു്.

ശക്ത_നിങ്ങൾ കുറച്ചു മർയ്യാദക്കു സംസാരിക്കൂ. മഹാബത്തു്_എന്തിനുവേണ്ടി? ശക്ത_ഇപ്പോൾ എന്റെ ശിരസ്സിനു കാച്ചൽപിടിച്ചി

 രിക്കുന്നു, അല്ലാത്ത പക്ഷം യുദ്ധസമയത്തു ഞാൻ കൂ
 കൂടാരത്തിലിരിക്കുകയില്ല.

മഹാബത്തു്_ മതി മതി, ഢീക്കു പറഞ്ഞു മതിയാക്കൂ,

 അങ്ങയുടെ യോഗ്യത കണ്ടു കഴിഞ്ഞു!

ശക്ത_നിങ്ങൾ അങ്ങനെയാണു മനസ്സിലാക്കീട്ടുള്ളതെ

 ങ്കിൽ വരൂ,  എന്റെ  പരാക്രമം  കാണിച്ചുതരാം. (വാ
 ളൂരുന്നു.)

മഹാബത്തു്_ഹാഹാഹാ. ഞാൻ തയ്യാറാണു്.

     ( മഹാബത്തുഖാനും വാളൂരുന്നു.  അതിനിടക്കു് അ

ണിയായിൽ ആരുടേയൊ ശബ്ദം കേൾക്കുന്നു) അണിയറയിൽ_പ്രതാപസിംഹന്റെ പിന്നാലെ പോ കൂ, എനിക്കു് അദ്ദേഹത്തിന്റെ ഉത്തമാംഗം ആവ

ശ്യമുണ്ടു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/125&oldid=162639" എന്ന താളിൽനിന്ന് ശേഖരിച്ചത്