ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം ൧൧൫

 ട്ടു കൊണ്ടുവന്നതാരാണു് ?   എന്റെ  പഴയ മിത്രമായ
 ചേടകൻ.  എന്റെ    കഷ്ടാവസ്ഥയെ   വീക്ഷിച്ച  ഉട
 നെ എന്റെ പ്രിയചെങ്ങാതി,    ഞാൻ  എത്ര  തന്നെ
 തടഞ്ഞിട്ടും നില്ക്കാതെ  വിവിധങ്ങളായ ഉപദ്രവങ്ങ
 ളേയും  അപായങ്ങളേയും   സഹിച്ചുകൊണ്ടു്  എന്നെ
 ഇത്രത്തോളം  കൊണ്ടുവന്നു.   സ്വന്തജീവനെ  രക്ഷി
 ക്കുന്നതിനാണോ ഇത്രയെല്ലാം   കഷ്ടപ്പെട്ടതു് ? അല്ല
 ഒരിക്കലുമല്ല,    എന്റെ    പ്രാണത്രാണത്തിനുവേണ്ടി
 ത്തന്നെ.  ഈ  സാധുകുതിര   സ്വന്തപ്രാണനെ  പരി
 ത്യജിച്ചിട്ടുകൂടി എന്നെ  രക്ഷപ്പെടടുത്തി!  “ഓ കറുത്ത
 കുതിരക്കാരാ, നിൽക്കൂ" എന്നു പിന്നിൽനിന്നൊരു പ
 രിചിത സ്വരം  കേട്ടിരുന്നു.  ഞാൻ  രണാങ്കണത്തിൽ
 നിന്നു് ഓടിപ്പോന്നിരിക്കുകയാണെന്നു പക്ഷെ ഇയ്യാൾ
 വിചാരിച്ചിരിക്കാം.   ചേടകാ,   പ്രിയപ്പെട്ട    ചേടകാ,
 നിയ്യെന്തിനാണു്   ഓടിപ്പോന്നതു് ?    സമരഭൂമിയിൽ
 നമുക്കിരുവർക്കും ഒരുമിച്ചു  മരിക്കാമായിരുന്നു.  കഷ്ടം!
 പ്രതാപസിംഹൻ  പോർക്കളത്തിൽനിന്നോടിപ്പോയെ
 ന്നു പറഞ്ഞു ശത്രുക്കൾ  പരിഹസിക്കുന്നു.  ചേടകാ!  മ
 രണസമയത്തു   നിയ്യെന്റെ   ആജ്ഞയെ   ലംഘിച്ചുവ
 ല്ലോ.  ഞാൻ   തടഞ്ഞിട്ടുകൂടി   നിയ്യെന്തുകൊണ്ടു   നി
 ന്നില്ല ? നോക്കൂ,  ഞാനിതാ  ലജ്ജകൊണ്ടു  മരിക്കാൻ
 ഭാവിക്കുന്നു. എന്റെ തല തിരിയുന്നു.
         (ഖുരാസാൻ രാജാവും മുൾത്താൻ രാജാവും ശസ്ത്ര

പാണികളായി പ്രവേശിക്കുന്നു.) ഖുരാസാൻ_അതാ പ്രതാപസിംഹൻ കിടക്കുന്നു. മുൾത്താൻ_അയാൾ മരിച്ചുപോയി, നിശ്ചയം തന്നെ. പ്രതാപ_(എഴുന്നേറ്റു്) ഞാൻ മരിച്ചിട്ടില്ല. ഇച്ചോഴും

 ജീവിച്ചിരിപ്പുണ്ടു്. യുദ്ധം  കലാഷിച്ചിട്ടില്ല. വാളെടുക്കും

മുൾ_ഹാഹാ!

ഖുരാ_നിശ്ചയമായും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/127&oldid=162641" എന്ന താളിൽനിന്ന് ശേഖരിച്ചത്