ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮ ക്ഷത്രപ്ഭാവം

പ്രതാപ_ശക്താ, താനാണോ ഈ മുഗുളന്മാരുടെ ക

 യ്യിൽനിന്നു് എന്നെ രക്ഷിച്ചതു് ?

ശക്ത_അങ്ങുന്നു വീരന്മാരുടെ ആദർശമാണു്. സ്വദേശ

 ത്തിന്റെ  രക്ഷകനും  രജപുത്രകുലത്തിന്റെ    മകുടാല
 ങ്കാരവും അങ്ങുന്നുതന്നെയാണു്. ഞാൻ ആയുഷശ്മാനാ
 യിരിക്കുമ്പോൾ ഈ ഘാതകന്മാരുടെ കൈകൊണ്ടു മ
 രിക്കുന്നതിന്നു  അങ്ങയെ  അനുവദിക്കുമോ? ഞാൻ ഇ
 തുവരെ   അങ്ങയുടെ  മഹത്വമറിഞ്ഞിരുന്നില്ല.  എന്റെ
 മൂഢതകൊണ്ടു ഞാൻ  അങ്ങയേക്കാൾ  ശ്രേഷ്ഠനാണെ
 ന്നു  വിചാരിച്ചുചോയി.  ഇതൊന്നു  പരീക്ഷിക്കേണമെ
 ന്നുള്ള ഇച്ഛയോടുകൂടി ഞാൻ  അന്നൊരു  ദിവസം  അ
 ങ്ങയെ ദ്വന്തയുദ്ധത്തിന്നു ക്ഷണിച്ചതോർമ്മയില്ലേ ? അ
 ങ്ങുന്നു   ശ്രേഷ്ഠനും   ഞാൻ   ക്ഷുദ്രനുമാണെന്നു്   ഇന്ന
 ത്തെ  യുദ്ധത്തിൽവെച്ചു്  എനിക്കു   മനസ്സിലായി.   അ
 ങ്ങുന്ന  വീരനും  ഞാൻ  ഭീരുവുമാണു്.  അങ്ങയോടു  പ്ര
 തിക്രിയ  ചെയ്യുന്നതിനുനേണ്ടിഅതിനീചനായ  ഞാൻ
 എന്റെ   ജന്മഭൂമിയുടെ   അധഃപതനം   വരുത്തി!  ഈ
 ശോചനീയാവസ്ഥയിൽനിന്നു്  അങ്ങയെ   രക്ഷിക്കുന്ന
 തിനെനിക്കു  സാധിക്കുമെങ്കിലും   മേവാഡിന്റെ   അവ
 നത്തിനു മാർഗ്ഗം  കാണുന്നില്ല.  അങ്ങുന്നു  രജപുത്രകുല
 പ്രദീപമാണു്. അങ്ങുന് ന വീരകേസരിയും  പുര‍‍ഷോത്ത
 മനുനാണു്.   ജ്യേഷ്ഠാ,   അങ്ങുന്നെന്റെ    അപരാധത്തെ
 ക്ഷമിക്കേണമേ!
                        (കാൽക്കൽ വീഴുന്നു)

പ്രതാപ_അനുജാ! അനുജാ!

(ഇരുവരും പരസ്പരം ആശ്ലേഷിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/130&oldid=162644" എന്ന താളിൽനിന്ന് ശേഖരിച്ചത്