ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെളിവില്ലാതെ നല്ല ചരിത്ര രചന നടക്കില്ല. ഇടുങ്ങിയ സ്ഥാപിതതാൽപര്യങ്ങളെ താങ്ങിനിർത്താൻവേണ്ടി എഴുതപ്പെടുന്ന ചരിത്രങ്ങളുടെ ചെമ്പ് പെട്ടെന്നുതന്നെ തെളിയുന്നത് ഇതിനാലാണ്.

അത്തരം അവകാശവാദങ്ങൾ മിക്കപ്പോഴും മതിയായ തെളിവിനെ ആസ്പദമാക്കുന്നവയല്ല. നിലവിൽ അംഗീകരിക്കപ്പെട്ട തെളിവുകളെയും അനുമാനരീതികളെയും അവ കണക്കാക്കുകയുമില്ല. അതുപോലെ, 'പല ചരിത്രകാരന്മാരും പലതും പറയുന്നു, ആരു പറയുന്നത് വിശ്വസിക്കും' എന്ന ചോദ്യവും കേൾക്കാറുണ്ട്. നേരത്തേ പറഞ്ഞതുപോലെ, സമൂഹത്തിലെ മനുഷ്യർക്കു മുഴുവൻ ഒരൊറ്റ ചരിത്രമല്ല ഉള്ളത്. (സാധാരണഗതിയിൽ, ആ പേരിൽ വാഴിക്കപ്പെടുന്നത് മേലാള ചരിത്രമാണെന്ന് പറഞ്ഞല്ലോ) ചരിത്രമെന്നാൽ പല ജനവിഭാഗങ്ങളുടെ പ്രത്യേകമായ ഭൂതകാലങ്ങളെക്കുറിച്ചുള്ള അറിവിന്റെ മേഖലയാണെന്നും ഇന്നു നമുക്കറിയാം. അങ്ങനെയാണെങ്കിൽ ആരു പറയുന്നതു വിശ്വസിക്കുമെന്ന പ്രശ്നം അത്ര ഗുരുതരമാകില്ല. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ചരിത്രത്തിൽ ഭൂതകാലത്തെക്കുറിച്ചുള്ള മുഴുവൻ സത്യവുമുണ്ടെന്ന ധാരണ ശരിയല്ലെന്നു സാരം. ചരിത്രത്തിലെ ശരിയേത്, തെറ്റേത് എന്നും മറ്റുമുള്ള ധാരണകൾ ഓരോ ജനവിഭാഗത്തിലും വ്യത്യസ്തമാവുമെന്നത് സ്വാഭാവികംമാത്രം. രാജാക്കന്മാരുടെ ചരിത്രത്തിലെ ശരിതെറ്റുകൾ പ്രജകളുടെ ചരിത്രത്തിലെ ശരിതെറ്റുകളിൽനിന്നും വിഭിന്നമായിരിക്കും. ഏതെങ്കിലുമൊരു രാജവംശത്തിന്റെ അധികാരമുറപ്പിക്കുന്ന 'മഹത്തായ' യുദ്ധവിജയങ്ങളെ, ആ യുദ്ധത്തിൽ ആളും അർത്ഥവും നഷ്ടപ്പെട്ടു നരകിച്ച ജനങ്ങളുടെ കണ്ണിലൂടെ വിലയിരുത്തിയാൽ തീർത്തും വിഭിന്നമായ കാഴ്ചയാവും നാം കാണുക.

ലൈംഗികതയ്ക്കും ആൺ-പെൺഭേദത്തിനും ചരിത്രമോ?
സ്ത്രീത്വം മാത്രമല്ല പുരുഷത്വവും കാലത്തിൽ മാറുന്ന ആശയവും പ്രയോഗവുമാണെന്നും അതിന്റെ ചരിത്രത്തെക്കുറിച്ചും അന്വേഷിക്കേണ്ടതാണെന്നും പലരും വാദിച്ചുതുടങ്ങിയിരിക്കുന്നു. ലൈംഗികാകർഷണവും ആഗ്രഹവും നാം പലപ്പോഴും കരുതുംപോലെ പ്രജനനത്തിനുവേണ്ടി മാത്രമല്ല. അവ പ്രകൃതി നിർണ്ണയിക്കുന്നവയുമല്ല. മറിച്ച് മനുഷ്യരുടെ മാറിവരുന്ന ഭൗതികവും ആശയപരവുമായ സാഹചര്യങ്ങളും ലൈംഗികചോദനകളുടെ രൂപീകരണത്തെ കാര്യമായി നിർണ്ണയിക്കുന്നുണ്ടെന്ന് ഈ ചരിത്രരചയിതാക്കൾ തെളിയിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന പലതരം ലൈംഗികചോദനകൾക്കും ആഗ്രഹങ്ങൾക്കും ഒരുപോലെ അംഗീകാരം ലഭിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇവരുടെ അന്വേഷണങ്ങളെ നയിച്ചത്. 'ലൈംഗികമാന്യത'യ്ക്ക് തീരെ മാന്യമല്ലാത്ത ചരിത്രമാണുള്ളതെന്ന് ഇവരുടെ ചരിത്രരചനകൾ സംശയാതീതമായി തെളിയിക്കുന്നു. സ്വവർഗ്ഗത്തെ സ്നേഹിക്കുന്നവർ, ഹിജഡകൾ, ലിംഗസ്വഭാവമാറ്റത്തിനു വിധേയരാകാനാഗ്രഹിക്കുന്നവർ - ഇങ്ങനെ വ്യവസ്ഥാപിത ലൈംഗികമൂല്യങ്ങളിൽനിന്നു വ്യത്യാസപ്പെട്ടവർ - അനുഭവിച്ച ഹിംസയുടെയും ചൂഷണത്തിന്റെയും ഒപ്പം അവരുടെ ചെറുത്തുനിൽപ്പുകളുടെയും ചരിത്രം ഇന്ന് പുതിയൊരു ലൈംഗികരാഷ്ട്രീയബോധത്തിന് അടിത്തറയിട്ടിരിക്കുന്നു.


ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ചരിത്രരചനാസമ്പ്രദായങ്ങളിലുണ്ടായ ഗുണകരമായ മാറ്റങ്ങളുടെ അലയൊലികൾ ഇവിടെയും എത്തിയിരിക്കുന്നതിനെപ്പറ്റി പറഞ്ഞല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ലോകമെമ്പാടുമുളള കീഴാളർക്കുണ്ടായ രാഷ്ട്രീയ ഉണർവിന്റെ ഭാഗമായിരുന്നു ഇത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ കാലം നിർണ്ണായകമായിരുന്നു. അതുവരെ മേലാളചരിത്രങ്ങളിലും കർഷക-തൊഴിലാളി ചരിത്രങ്ങളിലും പരിമിതമായ സാന്നിദ്ധ്യംമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. സ്ത്രീകളുടെ ചരിത്ര

20

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/20&oldid=162839" എന്ന താളിൽനിന്ന് ശേഖരിച്ചത്