ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൦

ദ്ദേഹം ജീവിക്കുന്നതു കണ്ടിട്ടു, അതിന്റെ രഹസ്യമറിയാതെ പലരും അത്ഭുതപ്പെട്ടു പോയിട്ടുണ്ടു്. ഇതിനെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, തന്റെ ഒരു സ്നേഹിതനോടു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണു "ആ രഹസ്യമെന്തെന്നു് ഞ്ൻ പറയട്ടെയൊ? ധരിക്കുവാനായി ആദ്യം കിട്ടിയ വിലകുറഞ്ഞ ഒരേ വസ്ത്രം തന്നെ, മറ്റൊരു പുതിയതിനാഗ്രഹിക്കാതെ, പലകൊല്ലത്തേക്കു് ഞാൻ ഉപയോഗിക്കും. ഇതുപോലെ തന്നെ മറ്റെല്ലാകാര്യത്തിലും, കൈയ്യിലുള്ളതുകൊണ്ടു് കഴിയുന്നെടത്തോളം നീണ്ടകാലത്തേക്ക് ഞാൻ കഴിട്ടുകൂട്ടും. മാളികയും, വണ്ടിയും, ഭൃത്യവർഗ്ഗവുമൊന്നും എനിക്കു് വേണ്ട. ആഢംബരപ്രിയന്മാരുമായുള്ള സഹവാസവും എനിക്കു വേണ്ട. വിത്താധികാരവിദ്യാസമ്പന്നന്മാരിലാരായാലും, അവരുമായി കേവലം താൽക്കാലിക രസത്തിനായി സോല്ലാസം സമ്മേളിക്കുന്ന സമ്പ്രദായം എനിക്കെപ്പോഴുമില്ല. വെറും സാധാരണനെപ്പോലെ ഇങ്ങിനെ ജീവിക്കുമ്പോൾ, റോഡിൽക്കൂടി ആരുടേയും ശ്രദ്ധയെ ആകർഷിക്കാത്ത താണമട്ടിൽ ഒതുങ്ങിനടക്കവേ, ഒരു ആഢംഭര രസികന്റെ വണ്ടി എന്നെ തൃണവൽഗണിച്ചു് എന്റെ ശരീരത്തിൽ കയറുവാൻ വന്നുവെന്നും, അവന്റെ കുറ്റത്തിനു് എന്നെ ഉത്തരവാദിയാക്കി, കുതിരച്ചമ്മട്ടികൊണ്ടു് എനിക്കു ഒന്നുരണ്ടു തന്നുവെന്നും വരാം. ഇങ്ങി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/129&oldid=149550" എന്ന താളിൽനിന്ന് ശേഖരിച്ചത്