ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൩

നോഗുണം തികഞ്ഞുകണ്ടിട്ടു് സമ്മതനായ ഒരു ഭരണാധികാരി ആത്മത്യാഗികളിൽ അഗ്രഗണ്യനായ ബുദ്ധമഹർഷിയെ സ്മരിക്കയുണ്ടായിപോൽ. വിദ്യാഭ്യാസവും ബുദ്ധിസാമർത്ഥ്യവും അല്പമായുള്ളവർക്കുപോലും ആയാസമെന്നിയേ പ്രവേശിച്ചു്, നിസ്സംശയം ശ്രേയസ്സു നേടാവുന്നതായ രാജകാര്യ വ്യവഹാര വിഷയത്തിൽ നിന്നു് വിദ്യാസമ്പന്നനും വരധീമതിയുമായ മലബാറി തീരെ ഒഴിഞ്ഞുമാറിയതിൽ പ്രകടിതമായ മനോനിയന്ത്രണ ശക്തിയിൽ ബുദ്ധമഹാത്യാഗത്തിന്റെ നേർപ്പകർപ്പല്ലാ തിളങ്ങിക്കാണുന്നതെന്നു് ആർക്കു് വാദിപ്പാൻ കഴിയും? ഭാരതഭൂസന്താനങ്ങളിൽ ശുകൻ, ബുദ്ധൻ എന്നീ രണ്ടു പേർ കഴിഞ്ഞാൽ, കീർത്തിയിൽ നിശ്ശേഷം വിരക്തനായ മൂന്നാമത്തെ മഹാൻ മലബാറിയാണ്. എത്രയെത്രയോകോടി ജനങ്ങൾ എത്രയെത്രയോകാലം പലപല കഷ്ടനഷ്ടങ്ങളനുഭവിച്ചു നിരന്തരം ചെയ്ത തീവ്രയത്നപരമ്പരയാൽ സിദ്ധമായ സുഖസൗെകര്യങ്ങളാണല്ലോ ഇന്നു് നമുക്കുചുറ്റും കാണുന്നവ. പൊതുസ്വത്തായ ഈ സുഖവും സൗെകര്യവും അനുഭവിച്ചുകൊണ്ടുള്ളതാണു് നമ്മുടെ ജീവിതം. പൊതുപ്രയത്നത്താൽ സംരക്ഷിതമായ നമ്മുടെ ജീവിതം പൊതുജനങ്ങൾക്കല്ലാതെ, മറ്റർക്കാണവകാശപ്പെടുക? പൂർവിക കർമ്മപരമ്പരയിൽനിന്നു്, സഹജീവികളാൽ സംരക്ഷി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/132&oldid=149554" എന്ന താളിൽനിന്ന് ശേഖരിച്ചത്