തമായിക്കൊണ്ടാണു് നമ്മുടെ കർമ്മങ്ങളൊന്നൊന്നും സംജാതമാകുന്നതു്. ബഹുജനങ്ങളുടേതായ തൽകർമ്മഫലങ്ങൾ, നാം കാപട്യത്താൽ സ്വന്തമാക്കി അടക്കിവെച്ചു, ആവശ്യമുള്ളവർക്കുമാത്രം കൂടുതൽ വിലയ്ക്കു കൊടുക്കുന്ന വെറും കച്ചവടമാണു് നമ്മുടെ ജീവിതം കൊണ്ടു നിർവഹിക്കാറുള്ളതു്. ഒരാൾ കുടുംബത്തിലെ പൊതുവകയിൽ നിന്നു ചിലതെല്ലാം മോഷ്ടിച്ചെടുത്തു്, ഒട്ടൊട്ടുരൂപപ്പെടുത്തിയതിൽപ്പിന്നെ സ്വന്തമാക്കിവെച്ചു് അതു തന്റെ സഹോദരന്നുതന്നെ വിലയ്ക്കുകൊടുത്തു പണം നേടുന്നപോലെ, പൂർവികജന പരമ്പരാപ്രയത്നത്തെ അവലംബിച്ചു്, ആധുനിക ജനസാമാന്യമധ്യത്തിൽ സംരക്ഷിതമായി നമ്മളിൽ ഉത്ഭുതങ്ങളാകുന്ന കർമ്മങ്ങൾ അവനവന്റേതാക്കിവെച്ചു്, ബഹുജനസമക്ഷം നിരത്തി, ഒന്നൊന്നായി എടുത്തുകൊടുത്തു് കീർത്തിധനം പ്രതിഫലമായി പറ്റുന്നതും ദുഷ്ടമൃഗങ്ങൾപോലും ചെയ്യാത്ത അത്ര ഭയങ്കരവും ക്രൂരവുമായ വഞ്ചനയാണു്. എന്നിട്ടു്, ഈ മനുഷ്യരാണുപോൽ ഉൽകൃഷ്ടാശയന്മാർ! ഉണ്ണുന്നതിലും ഉടുക്കുന്നതിലും നമുക്കു് ആരെയെങ്കിലും സ്തുതിക്കുവാനുണ്ടോ? അതുപോലെയുള്ള ദിനകൃത്യം തന്നെയാണു് പരോപകൃതിയുമെന്നും, കടം മേടിച്ച പണത്തിനു് പലിശകൊടുക്കുന്നതു് കീർത്തനീയമായ ദാനധർമ്മമല്ലെങ്കിൽ പൊതുസ്വത്തനുഭവിച്ചു ജീവിക്കുന്ന മനുഷ്യൻ ത
താൾ:Malabhari 1920.pdf/133
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൪