ളിൽ നിന്നുളള പ്രശംസയിൽ നിന്നെല്ലാം ഒഴിഞ്ഞകന്നു്, രാജകീയബഹുമതികൾ കൂടിയും ഇന്ത്യക്കാർക്കെല്ലാം വിസ്മയജനകമാംവണ്ണം നിരാകരിച്ചു്, പുസ്തകമോ ലേഖനമോ എഴുതുന്നതിൽ നിന്നു കിട്ടുന്ന തുച്ഛമായ പ്രതിഫലത്തിൽനിന്നു് കയ്യയച്ചു ചെയ്യുന്ന ദാനധർമ്മം കഴിച്ചു് ബാക്കിവരുന്ന സംഖ്യകൊണ്ടു ദരിദ്രനെക്കാളും കഷ്ടപ്പെട്ടുജീവിച്ചു്, ലക്ഷോപലക്ഷം പാവങ്ങൾ ചുടുചുടെ വാർക്കുന്ന ബാഷ്പപൂരം ഒട്ടെങ്കിലും തോർന്നുകാണുന്നതിനായി രാപ്പകലൊഴിയാതെ അധ്വാനിച്ച മഹാപുരുഷനെ "കീർത്തി മോഹത്താൽ പ്രേരിതനായ താന്തോന്നി" യെന്നു് അ ഭിസംബോധനം ചെയ്യാമെങ്കിൽ, ഈ ലോകത്തിൽ ആർക്കു ആരെ എന്തുതന്നെ പറഞ്ഞുകൂടാ! ദോഷരഹിതമായ ഗുണൈകവസ്തു ലോകത്തിൽ ഒന്നുംതന്നെയില്ലല്ലൊ. സുരഭില വിചാര സമീരണസമ്പർക്കത്താൽ ആലോലസുന്ദരമായി, വികസിതകർമ്മാരവിന്ദസംപൂർണ്ണതയാൽ ഹൃദയാകർഷകമായി വിലസുന്ന മലബാറിയുടെ നിർമ്മലജീവിത സരോവരത്തിൽ അടിമുങ്ങിത്തപ്പുന്നവർക്കു് ചേറും ചെളിയും ഒട്ടധികംതന്നെ കണ്ടേക്കാം. എന്നാൽ, തന്നിലുള്ള ദോഷങ്ങൾ അദ്ദേഹം മറച്ചുവെക്കയല്ലാ, ആർക്കും കാണത്തക്കവണ്ണം തുറന്നുവെക്കയാണു ചെയ്തതു്.
താൾ:Malabhari 1920.pdf/136
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൭