ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോകങ്ങു ചെന്നവനെ നോക്കിയറഞ്ഞു കൊൾകി-

                           ന്നാരാകിലും ബഹുമതിയ്ക്ക വനർഹനാകാ.
                           സ്ഥാനങ്ങൾ‌ ക്കൊണ്ടു മളവറ്റ യശസ്സുകൊണ്ടും
                           മാനം കവിഞ്ഞ ധനധാന്യ സമൃദ്ധികൊണ്ടും  
                          താനങ്ങുയർന്ന  പദമാർന്നു വസിക്കിലും, സ-
                          മ്മാനിക്കയില്ല വനെ ലോകരിലാരുമൊട്ടും.
                         സ്വാർത്ഥത്തിൽ  മുങ്ങി മദമാർന്നൊരു മർത്ത്യകീടം
                         പാർത്താലിവൻ വിഫലമാണിവനുള്ള ജന്മം.
                         പാർത്തട്ടിനേറുമൊരു ഭാരമിവൻ,ജളൻ;സൽ- 
                         ക്കീർത്തിക്കു പിന്നെയിവനെന്തവകാശമുള്ളൂ.
      
                         ചത്താലു മെന്തിഹ നൃണാമിവനാർവി തന്നിൽ
                         ചത്തോണമിങ്ങു ശതവർഷമിരിക്കിലെന്തേ?
                        ദ്വിത്വം മൃതിക്കിതു നിമിത്തമെഴുന്നു, നീച-
                       മൃത്തീന്നുദിച്ച തനു മൃത്തിലലിഞ്ഞിടുന്നു.
                      നോക്കുന്നതാരിവനെ  മൃത്യു വരും ദശയാ-
                      മോർക്കുന്നതാരിവനെ മണ്ണിനടിയ്ക്കു പോയാൽ, 
                      വാഴ്ത്തുന്നതാരിവനെ മേതിതു ദാരബുദ്ധ്യാ,
                     വീഴ്ത്തുന്നതാരിവനിലശ്രകണം കവോഷ്ണം?
   
    അതിനാൽ ,ഇപ്രകാരം സ്വരാജ്യ സ്നേഹമില്ലാത്തവരായി 
     തീരാതിരിപ്പാൻ എല്ലാവർക്കും ബാല്യത്തിൽ തന്നെ കരുതൽ 
        വേണ്ടതാകുന്നു.  ഈ കരുതലും ശ്രദ്ധയും സ്വരാജ്യസ്നേ-

ഹത്തിന്റെ ഉല്പത്തിക്കു നിദാനങ്ങളാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/193&oldid=163442" എന്ന താളിൽനിന്ന് ശേഖരിച്ചത്