THE GOSPEL OF MATTHEW. XXVII.
സ്വപ്നത്തിൽ വളരെ പാടുപെട്ടു പോയി,സത്യം എന്നു പറ
൨൦ യിച്ചു. എന്നാറെ, ബറബ്ബാവെ ചോദിപ്പാനും, യേശുവെ നശി
പ്പിപ്പാനും, മഹാപുരോഹിതരും, മൂപ്പന്മാരും പുരുഷാരങ്ങളെ ഇള
൨൧ ക്കി സമ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോട്: ഈ ഇരുവ
രിൽ ഏവനെ നിങ്ങൾക്ക് വിടുവിപ്പാൻ ഇച്ഛിക്കുന്നു? എന്നു പ റഞ്ഞു തുടങ്ങിയാറെ: ബറബ്ബാവെ, എന്നു അവർ പറഞ്ഞു.
൨൨ പിലാതൻ അവരോട്: എന്നാൽ ക്രിസ്തൻ എന്നുള്ള യേശുവെ
എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞതിന്ന്: അവൻ ക്രുശിക്ക
൨൩ പ്പെടെണം! എന്നു എല്ലാവരും പറയുന്നു: അവൻ ചെയ്ത ദോ
ഷം എന്തു പോൽ ? എന്നു നാടുവാഴി പറഞ്ഞാറെ: അവൻ ക്രൂ
൨൪ ശിക്കപ്പെടേണം! എന്നു അത്യന്തം കൂക്കി പറഞ്ഞു. പിന്നെ
പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം അ ധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി, പുരുഷാരത്തി ന്നു മുമ്പാകെ കൈകളെ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് കുറ്റം ഇല്ല; നിങ്ങൾ തന്നെ നോക്കുവിൻ! എന്നു പ
൨൫ റഞ്ഞു. ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ൨൬ ഞങ്ങളുടെ മേലും ഞങ്ങളെ മക്കളുടെ മേലും (വരിക)! എന്നാറെ,
അവൻ ബറബ്ബാവെ അവൎക്കു വിട്ടുകൊടുത്തു, യേശുവെ ചമ്മട്ടി കൊണ്ട് അടിപ്പിച്ചു, ക്രൂശിക്കപ്പെടേണ്ടതിന്ന് എല്പിച്ചു.
൨൭ അപ്പോൾ നാടുവാഴിയുടെ സേവകർ യേശുവെ ആസ്ഥാ
നത്തിലേക്ക് കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊള്ള
൨൮ വരുത്തി. അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പ് ഇട്ടു, ൨൯ മുള്ളുകൾകൊണ്ട് കിരീടം മെടഞ്ഞ് അവന്റെ തലയിലും വല
ത്തെ കൈയ്യിൽ ഒരു ചൂരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടുകു ത്തി: യഹൂദരുടെ രാജാവെ വാഴുക! എന്നു പരിഹസിച്ചു ചൊ
൩൦ ല്ലി. അവനിൽ തുപ്പി, ചൂരൽ എടുത്ത്, അവന്റെ തലയിൽ ൩൧ അടിച്ചു. അവനെ പരിഹസിച്ചു തീൎന്നപ്പോൾ, പുതപ്പിനെ
നീക്കി, അവന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശി പ്പാൻ കൊണ്ടുപോയി.
൩൨ അവർ പുറപ്പെടുമ്പോൾ , ശിമോൻ എന്നു പേരുള്ള കുറേന
ക്കാരനെ കണ്ട്, അവന്റെ ക്രൂശിനെ എടുത്തു നടപ്പാൻ(രാജ
൩൩ നാമം ചൊല്ലി) നിൎബ്ബന്ധിച്ചു. ൩൩ പിന്നെ തലയോടിടം ആകുന്ന ൩൪ ഗോല്ഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ - പിത്തം കല
ക്കിയ കാടിയെ (സങ്കീ.൬൯,൨൨.) അവനു കുടിപ്പാൻ കൊടുത്തു; ൭൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |