൨ ൫ ൬
മംഗളോദയം
നാശങ്ങളെപ്പറ്റിയും മറ്റുമാലോചിച്ചു വ്യാകുലചിത്തൻമാരായ്തീന്നട്ടുള്ളവരിൽ ഒരാളാണ് 'ഷെല്ലി' മഹാൻ. മനുഷ്യർക്കുണ്ടാകേണ്ടതായ എല്ലാ ഐശ്വര്യങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. യൂറോപ്പ് ഖണ്ഡത്തിലുള്ളവർ മുഴുവൻ ഇദ്ദേഹത്തിന്റെ അപാരമായ ബുദ്ധിശക്തിയെ ബഹുമാനിച്ച പോന്നിരുന്നു. തന്നെ അതിസ്നേഹത്തോടുകൂടി കരുതിപ്പോന്ന അനേകം സ്നേഹിതൻമാരും ഈ വിശിഷ്ടനുണ്ടായിരുന്നു. എന്നിട്ടും നാം എവിടെ നിന്നുവന്നു.?നമ്മുടെ പോക്കെങ്ങോട്ടാണ്.? എന്നുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ ദുഃഖിതനാക്കിത്തീർത്തു.
മേൽപ്പറഞ്ഞതിന്റെ താല്പര്യമെന്ത്.?മനുഷ്യജന്മത്തിന്റെ പൂർണ്ണതത്വത്തെ അറിവാനായ്ക്കൊണ്ടു ആത്മഹത്യ ചെയ്വവാൻ നിശ്ചയിച്ചുവെന്നുള്ളതു ശുദ്ധമേ ഭോഷത്തമല്ലയോ എന്നു ചിലർ കരുതുമായിരിക്കാം. പക്ഷെ, അല്പം ചിന്തിച്ചു-നോക്കിയാൽ, ഈ കാര്യത്തിൽ ഷെല്ലിക്കു പ്രത്യേകമായൊന്നുമില്ലെന്നു നമുക്ക് എളുപ്പത്തിൽ അറിയാവുന്നതാണ്. നമ്മുടെ ജീവദശയിലെ അതിശയോക്തികളേയും അസ്ഥിരതയേയും കുറിച്ചുള്ള ചിന്ത ചിലപ്പോൾ നമ്മളിൽ പലർക്കും മനോദുഃഖത്തെ ഉണ്ടാക്കിത്തിർക്കുന്നുണ്ട്. മനുഷ്യൻ പ്രധാനമായി പഠിച്ചറിയേണ്ടതു തന്നെപ്പറ്റിയുള്ള തത്വങ്ങൾ തന്നെയാണ്. ആത്മജ്ഞാത്തിന്നാംയ്ക്കൊണ്ടുള്ള ഈ പഠിപ്പു ഏറ്റവും രസകരവുമാണ്.
എന്നാൽ നിസ്സഹായമായ ബുദ്ധി ക്ക് ഇതിന്റെ സൂക്ഷ്മതത്വത്തെ അറിവാൻ എളുപ്പത്തിൽ സാധിക്കുമെന്നു തോന്നുന്നില്ല. മഹാശക്തിയോടുകൂടിയവരായ അവതാരപുരുഷന്മാർക്കല്ലാതെ ഇതരന്മാർക്കു ഈ
പ്രകാശമേറിയ തത്വത്തെ ഗ്രഹിപ്പാൻ സാധിക്കുന്നതല്ല. ജീവനും പ്രകൃതിയും രണ്ടു പ്രത്യേകവസ്തുക്കളാണെന്നും, അവ ഒരു കാലത്തും ഒന്നാകുന്നില്ലെന്നും, ഈശ്വരൻ ഇവ രണ്ടിലുംണ്ടിലും വ്യപിച്ചു കൊണ്ടിരിക്കയും തന്റെ ഇഷ്ടടം പോലെ ഇവ തമ്മിലുള്ള സംയോഗവിയോഗങ്ങളെ ഉണ്ടാക്കി ത്തീർക്കുകയും ചെയ്യുന്നുവെന്നുമാണ് ശ്രീമാധ്വാചാർയ്യരുടെ അഭിപ്രായം. ഈശ്വരന്നും, ജീവന്നും, അചേതന വസ്തുക്കൾക്കും തങ്ങളിൽ യാതൊരു ഐക്യവുമില്ല. ഈശ്വരൻ ജീവന്നു ദേഹേന്ദ്രിയാദികളെ നൽകി തന്റെ ചുമതലകളെ നിറവേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.