ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮ മംഗളോദയം [ പുസ്തകം ൨ <poem>
൬. ത്രൈലോക്യത്തിന്നു കണ്ണാം ദ്യമണിയുടെ മണി
ത്തേരടുക്കുന്ന നേര- ത്താലോചിച്ചങ്ങു പിൻമാറണമുടനകല- ത്താനിലക്കായിരിക്കേ കാലൌചിത്യം നിനക്കാതവിടെയെതിരിലായ് നിന്നുവെന്നാകിലിന്നീ മാലോകർക്കാർക്കുദിക്കും പരമവനെ നിരീ- ക്ഷിക്കുവാനാശപോലും,
൭. ഉണ്ടായ്പന്നന്നുതൊട്ടേ ദിനകരകരമൊ-
ന്നാശ്രയിച്ചാണു തേജ- സ്സുണ്ടായിത്തീർന്നതും താൻ വലിയൊരു നിലയിൽ- ച്ചേർന്നതും യാമിനീശ കണ്ടാലും പ്രപ്തനായ്പന്നതുമുതലിവനാ സ്സുർയ്യനോടങ്ങുനേരി ട്ടുണ്ടാക്കിത്തീർത്തിടുന്നൂ ക്ഷയമവനവനെ- നൂക്രമം ദുർജ്ജനാനാം!
൮. തീരാറായീ തിളങ്ങും കലകൾ മുഴുവനും തിങ്കളേ ! ചെന്നു കുണ്ടിൽ- ച്ചേരാറായീ ചിരം നീയിനിയുയിരൊടിരി- ക്കില്ലിനിക്കില്ല വാദം നേരായുള്ളോരു ഭാവം നിഖിലവുമകലെ- പ്പോയി, വക്രത്വമേറ്റൂ പോരാ തേജസ്സുമങ്ങി , പരമിഹ പരിശേ- ഷിച്ചിതേകം കളങ്കം.
൯. ഇഷ്ടപ്രണേശ്വരന്മാരൊടു വിഘടനമേ-
റേറററമുൾത്താപമേന്തി- ക്കഷ്ടപ്പെട്ടീടുമോമക്കുവലയമിഴിമാ- ർക്കുൾത്തടക്കുത്തലേകി കഷ്ടം നീയെത്രമാത്രം കഠിനതയവരിൽ കാട്ടിടുന്നുണ്ടതിന്നീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.