ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവുന്നെങ്ങിനി രക്ഷയെന്തു നയവി-
ശ്വാസം സമാശ്വാസവും?

സൈന്യത്തിന്റെ വലിപ്പമോ പരമതിൻ
സംഗ്രാമശൂരത്വമോ-
ടൌന്നത്യം കലരുന്ന കോട്ടയരിഭീ-
മം ശസ്ത്രസംഭാരമോ
ധന്യത്വംകലരാ സ്വയം നരപതേ,
ധർമ്മ സദാ രക്ഷ്യമൊ-
ന്നന്യാഡംബരമൊക്കെയിങ്ങതിനെഴും
രക്ഷക്കു ദീക്ഷിക്കയാം.

ആഹാ! നിർമ്മലനീതിപീഠവരമേ,
നിന്മേൽ ദുരാത്മാവൊരാൾ
സാഹങ്കാരമിരിപ്പതെങ്ങനെ സഹി-
ച്ചീടേണ്ടു കണ്ടീ ജനം?
ഊഹിച്ചാലിനി യജ്വപീഠമതിലേ-
റാം ഹീനനാം ശൌനികൻ
മോഹിക്കാം പതിദേവതൻ വിമലമാം
പൂമെത്ത ധൂർത്തൻ വിടൻ.

വർദ്ധിക്കട്ടെ നിജ പ്രയത്നമതിനാൽ
വർഗ്ഗത്തൊടുത്തുത്സുകൻ
സ്പർദ്ധിക്കട്ടഥവാപരോന്നതി പൊറു-
ത്തീടാതെ നേർത്തായവൻ
നിർദ്ദോഷങ്ങളതൊക്കെ ഹന്ത! ഭയമാം
നീത്യാസനസ്ഥായിയായ്
ദൂർദ്ധന്യത്വമിയന്നിടുന്ന നരകീ-
ടത്തിൻ വിഷത്തിൽ തുലോം.

ഉദ്യോഗത്തിനു വേണ്ടതിന്നു ഗുണമ –
ല്ലഭ്യാസമാണകായാൽ
വിദ്യേ, നിന്റെ വിശിഷ്ടമായ ബഹുമാ-
നം കഷ്ടമേ ! നഷ്ടമായ്
അദ്യാശേഷകലാസഭേ, കപടവേ-
ഷത്തിന്റെ നേപഥ്യമെ-
ന്നുദ്യത്താം കറയാർന്നു കർണ്ണകടുവായ്
ത്തോന്നുന്നു നിൻ നാമവും.

കഷ്ടം! കാരുണികൻ പ്രജാപതി നിൻ
കയ്യിൽ സമർപ്പിച്ചതാം

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/5&oldid=165756" എന്ന താളിൽനിന്ന് ശേഖരിച്ചത്