ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
33
൭.


നാളീകാക്ഷീമണികൾ നവസൌരഭ്യനൽകൈതകാളീ-

ധൂളീകൂടം ധുതമനിലനാൽ കൂടിടും നിഷ്കുടത്തിൽ |

ആളീലോകപ്രകൃതദയിതോദന്തമാകൎണ്ണ്യ മന്ദം

കേളീലോലാശയകൾ നടകൊള്ളുന്നതും തത്ര കാണാം ||

യുവതികളവിടേ തോഴിമാരുമൊരുമിചു തോട്ടങ്ങളിൽ നേരംപോക്കും സംസാരിച്ചുകൊണ്ടു ലാത്തുന്നതിനേ വൎണ്ണിക്കുന്നു. നാളീകാക്ഷീമണികൾ, സുന്ദരികൾ. നവസൗെരഭ്യ നൽകൈതകാളീധൂളീകൂടം, പുതുമണമുള്ള നല്ല കൈതപ്പൂവിൻേറ പൊടി കൂട്ടമായി പറന്നു നടക്കുന്നതു. ധുതമനില- നാൽ, വായുവിനാൽ അടിച്ചു പറത്തപ്പെട്ടതെന്നു ധൂളീകൂടത്തിൻേറ വിശേഷണം, നിഷ്കുടം ഉദ്യാനം ആളീലോകപ്രകൃതദയിതോദന്തം, സഖിമാരാൽ പ്രസ്താവിക്കപ്പെട്ട നായകവൃത്താന്തം.

൮.


കോട്ടംതീൎന്നോരുടൽവടിവെഴം കോമളാംഗീജനത്തിൻ-

കൂട്ടം തിങ്ങും കുതുകമതിനാൽ കൂടുമുത്സാഹമോടേ |

തോട്ടംതന്നിൽ തുടരെ വിലസും പൂച്ചെടിത്തട്ടിനൊട്ടും

വാട്ടം തട്ടാതുചിതമുപചാരങ്ങൾ ചെയ്യുന്നു ചട്ടം ||

തിങ്ങും കുതുകമതിനാൽ, നിബിഡകൊതുഹലത്താൽ; വെള്ളം കോരി നനയ്ക്ക, വളമിടുക, തടംനന്നാക്കുക , കള പറിക്ക മുതലായതിനു തോട്ടകാരുണ്ടെ- ങ്കിലും പുച്ചെടികളേ സ്വയമുപചരിക്കുന്നതു് കൗെതുകത്താൽ മാത്രമെന്നു താല്പൎയ്യം. ചട്ടം, നിത്യമായ്.

൯.


ആതങ്കത്താലധികവിധുരീഭാവമുൾക്കൊണ്ട പാന്ഥ-

വ്രാതം ഗാഢത്വരയൊടു ഗൃഹാഭ്യന്തരംതന്നിലാക്കും |

മാതംഗൌഘം മദതരളിതം മാൎഗ്ഗമദ്ധ്യേ വരുമ്പോൾ

സ്ഫീതം കൌതൂഹലമുദിതമാം കാളികാശങ്കയാ തേ ||

ഇനി രാജാവിന്റേ ആന,കുതിര, തേർ, കാലാൾ, എന്ന സേനാസാമഗ്രിയേ- പ്രത്യേകം വൎണ്ണിക്കുന്നു. ആതങ്കത്താലധികവിധുരീഭാവമുൾ ക്കൊണ്ട- ഭീരുക്കളായ ; [നഗരത്തിലേക്കു നാടാടേ വരുന്ന ഗ്രാമീണന്മാരും മറ്റും ആനക്കൂട്ടം

5

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/42&oldid=150574" എന്ന താളിൽനിന്ന് ശേഖരിച്ചത്