“ | നാളീകാക്ഷീമണികൾ നവസൌരഭ്യനൽകൈതകാളീ-
ധൂളീകൂടം ധുതമനിലനാൽ കൂടിടും നിഷ്കുടത്തിൽ | ആളീലോകപ്രകൃതദയിതോദന്തമാകൎണ്ണ്യ മന്ദം കേളീലോലാശയകൾ നടകൊള്ളുന്നതും തത്ര കാണാം || |
” |
യുവതികളവിടേ തോഴിമാരുമൊരുമിചു തോട്ടങ്ങളിൽ നേരംപോക്കും സംസാരിച്ചുകൊണ്ടു ലാത്തുന്നതിനേ വൎണ്ണിക്കുന്നു. നാളീകാക്ഷീമണികൾ, സുന്ദരികൾ. നവസൗെരഭ്യ നൽകൈതകാളീധൂളീകൂടം, പുതുമണമുള്ള നല്ല കൈതപ്പൂവിൻേറ പൊടി കൂട്ടമായി പറന്നു നടക്കുന്നതു. ധുതമനില- നാൽ, വായുവിനാൽ അടിച്ചു പറത്തപ്പെട്ടതെന്നു ധൂളീകൂടത്തിൻേറ വിശേഷണം, നിഷ്കുടം ഉദ്യാനം ആളീലോകപ്രകൃതദയിതോദന്തം, സഖിമാരാൽ പ്രസ്താവിക്കപ്പെട്ട നായകവൃത്താന്തം.
“ | കോട്ടംതീൎന്നോരുടൽവടിവെഴം കോമളാംഗീജനത്തിൻ-
കൂട്ടം തിങ്ങും കുതുകമതിനാൽ കൂടുമുത്സാഹമോടേ | തോട്ടംതന്നിൽ തുടരെ വിലസും പൂച്ചെടിത്തട്ടിനൊട്ടും വാട്ടം തട്ടാതുചിതമുപചാരങ്ങൾ ചെയ്യുന്നു ചട്ടം || |
” |
തിങ്ങും കുതുകമതിനാൽ, നിബിഡകൊതുഹലത്താൽ; വെള്ളം കോരി നനയ്ക്ക, വളമിടുക, തടംനന്നാക്കുക , കള പറിക്ക മുതലായതിനു തോട്ടകാരുണ്ടെ- ങ്കിലും പുച്ചെടികളേ സ്വയമുപചരിക്കുന്നതു് കൗെതുകത്താൽ മാത്രമെന്നു താല്പൎയ്യം. ചട്ടം, നിത്യമായ്.
“ | ആതങ്കത്താലധികവിധുരീഭാവമുൾക്കൊണ്ട പാന്ഥ-
വ്രാതം ഗാഢത്വരയൊടു ഗൃഹാഭ്യന്തരംതന്നിലാക്കും | മാതംഗൌഘം മദതരളിതം മാൎഗ്ഗമദ്ധ്യേ വരുമ്പോൾ സ്ഫീതം കൌതൂഹലമുദിതമാം കാളികാശങ്കയാ തേ || |
” |
ഇനി രാജാവിന്റേ ആന,കുതിര, തേർ, കാലാൾ, എന്ന സേനാസാമഗ്രിയേ- പ്രത്യേകം വൎണ്ണിക്കുന്നു. ആതങ്കത്താലധികവിധുരീഭാവമുൾ ക്കൊണ്ട- ഭീരുക്കളായ ; [നഗരത്തിലേക്കു നാടാടേ വരുന്ന ഗ്രാമീണന്മാരും മറ്റും ആനക്കൂട്ടം
5