സന്ധിച്ചു കൂട്ടും, ഒരുവിധം കഴിച്ചുകൂട്ടും , 'അവൾ' കൎത്താവൎത്ഥ സിദ്ധം. നാലാം പാദം ദൃഷ്ടാന്തം. "ഓരോരോ ഗൃഹ ജോലിയാൽ പകൽ പൊറുത്തീടാം വിയോഗാൎത്തിയേ സ്വൈരം വിശ്രമകാലമാമിരവിലാണമ്മാലിനേറ്റം ബലം" എന്നു മേഘദൂതിലേ അൎദ്ധത്തിനു ഇതിനോടു സാദൃശ്യം കാണുക.
“ | പാപം മൂലം പരവശതയാ പാൎത്തിടുന്നിജ്ജനത്തേ
സ്വാപംതന്നിൽ കമലമിഴിയാൾ കാണുമെന്നാശയോടേ| താപം പൂണ്ടത്തൃണകടമതിൽ പള്ളികൊണ്ടീടുമെന്നാൽ കോപം കൊണ്ടക്കുടിലവിധി ഹാ നിദ്രയും നീക്കിവയ്ക്കും|| |
” |
ദുരദൃഷ്ടത്താൽ പരാധീനനായ് വസിക്കുന്ന എന്നെ സ്വപ്നത്തിൽ കാണാമെ- ന്നുള്ള ആശയാൽ താപത്തോടേ പുല്ലുപായിൽ ആ വിരഹിണി കിടന്നു നോക്കും; എന്നാൽ ദുൎദെെവം നിദ്രയ്ക്കേ ഇടം കൊടുക്കുകയില്ലാ. ഹാ, കഷ്ടം; നിദ്രാച്ഛേദം എന്ന അവസ്ഥ ഇതിനാൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. 'തൃണകടമതിൽ പള്ളി- കൊണ്ടീടു' മെന്നതിനാൽ വിരഹവ്രതാനുഷ്ടാനം ഉക്തമായ്". ദൈവത്തിന്റേ നേ- രേ അസൂയ വ്യഞ്ജിക്കുന്നതിനാൽ ഭാവധ്വനി.
“ | നിദ്രാസൗെഖ്യം നിയതി നിരസിച്ചീടവേ നീലവേണീ
മുദ്രാഹീനവ്യഥയൊടു മുഹുൎമുഞ്ചതീ മഞ്ചമധ്യം| ഭദ്രാ സാ മൽപ്രിയതമയെഴുന്നേറ്റു ലാത്തും ഗവാക്ഷ- ച്ഛിദ്രാഭ്യൎണ്ണേ തദനു തരുണാൎണ്ണോജകൎണ്ണേജപാക്ഷീ|| |
” |
നിയതി, ദൈവം ച മുദ്രാഹീനവ്യഥ, നിരൎഗ്ഗളമായ ദു:ഖം ; മുഹു: , കൂട-
ക്കൂടെ; മഞ്ചം, കട്ടിൽ ; ഗവാക്ഷച്ഛിദ്രാഭ്യൎണ്ണേ, ജനൽവാതലിന്റേ രന്ധ്രത്തിനു
സമീപത്തു് ; കാറ്റുകൊണ്ടു താപശാന്തി ചെയ്വാനാണു ജനൽവാതലിനു കുറുക്കേ
ലാത്തുന്നതു്. തരുണാൎണ്ണോജകൎണ്ണേജപാക്ഷീ , നല്ല തൊടമുള്ള താമരയി-
തളിനു തുല്യമായ കണ്ണുള്ളവൾ. കൎണ്ണേജപൻ , ഏഷണിക്കാരൻ , കൎണ്ണത്തിൽ
ജപിക്ക സൗെഹാൎദം അധികം ആയാലേ സാധിക്കൂ എന്നുവച്ച് ലക്ഷണയാ അന്ത-
രംഗസഖി എന്നൎത്ഥം. അല്ലെങ്കിൽ നേരേ മറിച്ചു, ഏഷണികൂടുക അസൂയമൂലം
പരശ്രീസഹിക്കവഹിയായ്കകൊണ്ടാകയാൽ വിരോധി എന്നൎത്ഥം. രണ്ടുവിധമാ-
യാലും സാദൃശ്യത്തിൽ പൎയ്യവസാനം കവിസംകേതപ്രസിദ്ധമാകുന്നു. യദ്വാ, തരു-
ണാൎണ്ണോജങ്ങൾ പോലുള്ളവയും കൎണ്ണേജപങ്ങളും (ചെവിയോളം നീണ്ടവയും )