കഥ പറയാറു പതിവുണ്ട്. ഇപ്രകാരമുളള ഒരു കഥയേ എടുത്തു കാളിദാസൻ ഒരു പ്രൌഢജനമനോഹരമായ കാവ്യ- മാക്കിച്ചമച്ചുഗവെന്നോ, അല്ലാത്ത പക്ഷം വേശ്യാലമ്പടനായ ഇദ്ദേഹം ഒരു ദിവസം യദൃച്ഛയാ ഒരു സുന്ദരമായ കാർമേഘം തെക്കനിന്നും വടക്കോട്ടു പോകന്നതു നോക്കിക്കൊണ്ടു സന്നി- ഹിതയായ സ്വകാന്തയേ "ഭാതി ശ്രീരമണാവതാരദശകം ബാലേ ഭവത്യാഃ സ്തനേ" എന്നു മററും സമൎത്ഥിപ്പിച്ചിട്ടുളളതു പോലേ ഇങ്ങനേ ഒരു വിചിത്രമായ കാവ്യം ചമച്ചു വിനോദി- പ്പിച്ചു എന്നോ, മറേറാ ആയിരിക്കണം 'മേഘസന്ദേശ'ത്തിന്റെ ആഗമം.
'മയൂരസന്ദേശ' മാകട്ടേ അതിന്റേ കവിയായ മഹാനുഭാവന്നു എന്തോ ഒരു ദുൎദൈവവശാൽ ൨൦ വൎഷം മുമ്പു സംഭവിച്ച ഒരു ആപത്തിനെ കഥാവസ്തുവായി അവലംബിച്ചു പ്രവൎത്തിച്ചി- ട്ടുളളതാകുന്നു.ഈ സംഗതി മലയാളം ഒട്ടുക്കു പ്രസിദ്ധമാക യാൽ അതിനേപ്പറ്റി നാം ഇവിടേ പ്രസ്താവിക്കേണ്ടതില്ലാ.
“ | "മുട്ടാതെല്ലാം നിയതി മുറപോൽ ചെയ്തീടുമ്പോൾ തടസ്ഥം
തട്ടാതറ്റൂ വിരഹമനയോൎന്നീലകണ്ഠന്നുമപ്പോൾ | കൊട്ടാരത്തിൽ കൊടിയ പദമായോരു സൎവാധികാരം കിട്ടാനുണ്ടായുടനവസരം ശ്രീവിശാഖപ്രസാദാൽ ||" |
” |
തിരുവനന്തപുരം,
൧൦൭൦ കുംഭം ൫-ാം നു
വ്യാഖ്യാതാ A.R Rajaraja varma.