ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മഴമംഗലഭാണം
൨൧



സ്ത്രീയുടെ വിരലിൽ ഇടുന്നതാണെന്നും തോന്നുന്നു. (ഓർമ്മയെ നടിച്ചിട്ട്) ഇത് കൌമുദിയുടെ അണിവിരലിൽ കിടക്കുന്നത് ഒരിക്കൽ കണ്ടിട്ടുണ്ട്. അവളുടെ ഭവനം ഇവിടെ അടുക്കലാണ്താനും. അതിനാൽ ഇപ്പോൾ മധ്യാഹ്നസമയം കഴിച്ചുകൂട്ടുവാനെന്നുള്ള വ്യാജേന അവളുടെ ഗൃഹത്തിൽ ചെന്ന് ഈ മോതിരത്തിന്റെ വൃത്താന്തമറിയണം_ അവളുടേതാണെന്നു വരികിൽ അവൾക്കുതന്നെ കൊടുത്തിട്ട് മഹോപകരമാകുന്ന ചങ്ങലകൊണ്ട് കെട്ടി അവളുടെ ഹൃദയഗജത്തിനെ ഞാൻ വശീകരിക്കുന്നുണ്ട്. (എന്ന് മോതിരം മുണ്ടിന്നുള്ളിൽ മറച്ചുവെച്ചും കൊണ്ടു ചുറ്റിനടന്ന് പ്രദേശത്തെ നടിച്ച് നോക്കീട്ട്) ആശ്ചര്യം_ ഇതാ കൌമുദികാ,

ദീർഘശ്വാസാൽവരണ്ടുള്ളധരമൊടുമിട

ങ്കൈത്തലേവച്ചുവക്ത്രം

വയ്ക്കുംകണ്ണീരിനാൽകണ്ണിണയതിൽമാഷിമാ

ഞ്ഞങ്ങനേകീഴിൽനോക്കി

നൽകേശംകെട്ടഴിഞ്ഞങ്ങനെപതിയവെ

വാഴുന്നുശുദ്ധംനിലത്ത

ങ്ങുൾക്കാമ്പിൽതിങ്ങിവിങ്ങുംവ്യസനദഹനനാൽ

തപ്തയായെന്നവണ്ണം

(൪൯)


(അനന്തരം മേൽപ്പറഞ്ഞതുപോലെ കൌമുദിക പ്രവേശിക്കുന്നു)
വിടൻ- (അടുത്തുചെന്നിട്ട് വിചാരം) അഹോ ഇവളുടെ മനസ്സിൻറെ വ്യാകുലത വളരെ വലിയതുതന്നെ_ എന്തെന്നാൽ അടുക്കൽ നിൽക്കുന്ന എന്നെക്കൂടെ ഇവൾ അറിയുന്നില്ലല്ലോ. (പ്രകാശം) അല്ലയൊ തരുണന്മാരുടെ മനസ്സാകുന്ന കുമുദത്തിനു കൌമുദിയായ കൌമുദികേ! ഭവതി എന്താണിങ്ങനെ കുത്തിയുണ്ടാക്കിയ പാവയെപ്പോലെ ഇരിക്കുന്നത്.
കൌമുദിക- ഹെഃ ആര്യനോ ഈ ആസനത്തിലിരിക്കു.
വിടൻ- (ഇരുന്നിട്ട്) എൻറെ ചോദ്യത്തിന്നുത്തരം പറഞ്ഞില്ലല്ലോ. എന്തുകാരണത്തലാണ് ഭവതി ഇങ്ങനെ ദുഃഖിച്ചിരുന്നുംകൊണ്ട് ബന്ധുജനങ്ങളുടെ മനസ്സിൽ സന്താപത്തെ വളർത്തുന്നത്? അതുപറയു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/25&oldid=165888" എന്ന താളിൽനിന്ന് ശേഖരിച്ചത്