നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ആചാര്യൻ ശിഷ്യനെ മൂർദ്ധാവിൽ ചുംബിച്ച് ആലിംഗനം ചെയ്ത്, നിജാനന്ദോത്നാഹപരവശനായി അരുളിച്ചെയ്തു!
അഖണ്ഡപരിപൂർണ്ണാത്മാനന്ദ സുധാസമുദ്രത്തിൽ ഇല്ലാതെ അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ നിർഭവമാകുന്ന[1] മാഹാത്മ്യത്തെ അടഞ്ഞ പുരുഷധൗരേയ[2] നീ കൃതകൃത്യനായി ഭവിച്ചു. ഈ മാഹാഭാഗ്യോദയം മറ്റൊരുത്തർക്കും ദുർലഭം തന്നെയാണ്.
ഇപ്രകാരം പുകഴ്ന്നു ബഹിർമുഖനാക്കിച്ചെയ്തപ്പോൾ ഏറിയ വണക്കത്തോടെ അഞ്ജലി ചെയ്ത് വാപൊത്തി വിലക്കി നിന്ന ആ ശിഷ്യനെ നോക്കി ആചാര്യൻ:
സംശയമെന്യേ ഉള്ളപ്രകാരം പ്രത്യഗഭിന്നബ്രാഹ്മാനുഭൂതിയെ പ്രാപിച്ചിരിക്കിലും യുക്തിവിശേഷത്താൽ ആ അനുഭൂതിയെ ഉല്ലസിച്ച് അനുഭവിപ്പാൻ വിചാരിക്കുന്നതിന് ഇച്ഛയുണ്ടായിരുന്നാൽ വിചാരിക്കാം.
ശിഃ മേലായ പ്രിയത്തോടുകൂടിയ ഭക്തിസഹിതം ഇപ്രകാരമുള്ള മാഹാത്മ്യത്തെ ബ്രഹ്മാനുഭവത്തെ അടയുന്ന മാർഗ്ഗം ജ്ഞാനരൂപമായ ഒന്നു തന്നെയാകുന്നു. എങ്കിലും ജ്ഞാനസാധനമായ അനുസന്ധാനവും അതിനെ ചേർന്ന മനനവിശേഷ