ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(കുമ്മി)

ആടിക്കളിക്കുവിൻ തോഴിമാരെ, പാടിരസിക്കുവിൻ മോദമോടെ, ആടിയും പാടിയും, തേടിയും മോദത്തെ കൂടിക്കളിക്കുവിനാസ്ഥയോടെ.

ആശകൾപത്തും രഥംനടത്തും രാജാദശരഥൻ വാണീടേണം, മിത്രം കളത്രങ്ങൾ പുത്രരുമൊന്നിച്ചു പാർത്തലംതന്നിൽ ജയിച്ചിടേണം.

പണ്ടുസുരാസുരസാഗരത്തിൽ കണ്ടിവാർവേണിയാം കൈകയിയെ കൊണ്ടുപോയ്തന്നുടെ പാടവംകാണിച്ച ചണ്ഡപരാക്രമൻ വാണിടേണം.

മന്ഥര - ഹാ. എനിക്കു ഈ പാട്ടു കേട്ടപ്പോൾ മറന്നുകിടന്നിരുന്ന ഒരു കാർയ്യം ഓർമ്മവന്നു. അതു ഈശ്വര വിലാസം തന്നെ. പണ്ടു കൈകയിദേവിയെ സുരാസുരയുദ്ധത്തിൽ കൊണ്ടുപോയ കഥയല്ലെ, ഇവർ പാടിയത്. അതു മടങ്ങിവന്നപ്പോൾ മഹാരാജ്ഞി എന്നോടു പറഞ്ഞതു ഞാൻ മറന്നിട്ടില്ല. ആ കഥ ഇവർ എന്നെ ഓർമ്മപ്പെടുത്തിയതു നന്നായി. കാർയ്യങ്ങൾ എങ്ങിനെയെല്ലാം യോജിച്ചുവരുന്നു ! ഈ പാട്ടു കേട്ടിരുന്നില്ലെങ്കിൽ ഈ കഥ ഞാൻ ഓർമ്മിക്കയില്ലായിരുന്നു. ആട്ടെ ഞാൻ മഹാരാജ്ഞിയെ ചെന്നു കാണട്ടെ.

(പോയി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/14&oldid=207162" എന്ന താളിൽനിന്ന് ശേഖരിച്ചത്