ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൭
ചിങ്ങമാസം
വമ്പൻവരുന്ന തിരുവോണദിനംജനങ്ങൾ
സമ്പൂർണ്ണഭക്തി പരമോത്സവമാക്കിടുന്നു.
13ഹസ്തത്തിലായി വിഭവങ്ങൾ ജനത്തിനെല്ലാം
ഹസ്തത്തിലായി തിരുവോണമഹോത്സവാദം
[1]ഹസ്തത്തിൽമന്നവർതെളിഞ്ഞു ചമഞ്ഞിടുന്നു
[2]ഹസ്തനൂൎൎക്കുടയവക്കിടയായ് വിനോദം
14തൃക്കാക്കരപ്പനുടെ ദിവ്യമഹോത്സവശ്രീ-
യിക്കാലമാണു തുടരുന്നതുപണ്ടുപോലും,
ചൊൽക്കൊണ്ടലോകരതുകൊണ്ടുനിജാംഗണത്തിൽ
തൃക്കാക്കരപ്പനെയണിഞ്ഞുനിരത്തിടുന്നു.
15തെല്ലെന്നു വേണ്ടതിബലംതികയുംപ്രകാരം
മെല്ലെന്നുലോകർ പരമാണ്ടു മദിച്ചിടുന്നു
എല്ലുംനുറുങ്ങുമടവിൽ ബഹുശക്തിയോടേ
തല്ലുന്നുതങ്ങളിലടുത്തു തടുത്തുകൊണ്ടു്.
16ചാരുത്വമുള്ള ചതുരംഗമുഖങ്ങളായു-
ള്ളോരോ വിനോദരസിന്ധുവിൽ മുങ്ങി മുങ്ങി
പാരിൽ സമസ്തജനവും കളിയാടിടുന്നി-
തോരുമ്പൊളോണസുമഹോത്സവമെത്രകേമം!
"മലയാം കൊല്ലവർണ്ണനം" | "കൊച്ചുണ്ണിത്തമ്പുരാൻ" |
———