ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൮
പദ്യപാഠാവലി-ഏഴാംഭാഗം

മൂലോകനായകൻമേവിനിന്നീടുന്ന
പാലാഴിതന്നിൽഞാൻചെല്ലുന്നേരം
"ഗാഥയെക്കൊണ്ടിവൻപാതകംപൂണ്ടോരെ
പൂതന്മാരാക്കിനാൻനീതിയാലെ.
നിൎഗ്ഗതിപൂണ്ടുള്ളവൃക്ഷങ്ങൾക്കെല്ലാമേ
സൽഗതിനൽകിനാൻഗാഥകൊണ്ടെ
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ
ചിത്തവും കാലെകുളുർപ്പിച്ചുടൻ
ഭക്തിയെത്തന്നെയുംനൽകിനിന്നീടിനാ-
നുത്തമഗാഥയെക്കൊണ്ടുതന്നെ
ചാരത്തുകൊള്ളേണംപാരാതെയെന്നായി
ദ്വാരസ്ഥനാമിവന്തന്നെയിപ്പോൾ
ദാസനായ്ക്കൊൾകയുംവേണ"മെന്നിങ്ങനെ
ദൂതരായ്‍നിന്നവർചൊന്നനേരം,
അമ്പിനോടങ്ങിനെകേട്ടുകേട്ടേഷഞാൻ
തമ്പുരാൻമുമ്പിലുംചെന്നുപിന്നെ
"പാലിച്ചുകൊള്ളേണംപാരാതെയെന്നെനീ
നീലക്കാൎവണ്ണരേകൈതൊഴുന്നേൻ"
എന്നിവചൊല്ലിവണങ്ങിനിന്നീടുന്നോ-
രെന്നുടെമേനിമേലിങ്ങിതപ്പോൾ
കാർവർണ്ണന്തന്നുടെകണ്ണിൽനിറഞ്ഞൊരു
കാരുണ്യവാരിയെത്തൂകുകയാൽ
കോൾമയിൎക്കൊണ്ടൊരുമേനിയുമായി ഞാ-
നാമോദംമേളിച്ചുമേവുന്നേരം
"ദാസനായുള്ളതൊവന്നുതായൊല്ലൊനിൻ
ഗാഥയെനിൎമ്മിക്കകൊണ്ടുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/72&oldid=205804" എന്ന താളിൽനിന്ന് ശേഖരിച്ചത്