ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നതെല്ലൊ, മുഹുരിപ്പാദപാംസുക്ക -
ളന്വേഷണംചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും
ഇത്ഥമോൎത്തത്ഭുതപ്രേമരസാപ്ളുത
ചിത്താനായാനന്ദബാഷ്പാകുലാക്ഷനായ്
മന്ദമന്ദം പരമാശ്രമസന്നിധൗ
ചെന്നുനിന്നാരുനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-
വന്ദിതമിന്ദിരാമന്ദിരോരസ്ഥല-
മിന്ദ്രാവരജമിന്ദീവരലോചനം
ഉദ്യത്തരുണാരുണായുതശോഭിതം
വിദ്യുൽസമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം.
|
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.
എഴുത്തഛൻ
അയോദ്ധ്യാകാണ്ഡം