രാവണൻ കട്ടുകൊണ്ടുപോയതു മൂലത്താലെ
ചാടിച്ചാനഗ്നിതൻ മുഴുകിപോന്നു ഞാനും
പിന്നെയുമിനിക്കൊരു ദൂഷണത്തിനു നിങ്ങൾ
ഇന്നിവൻ രൂപം കാണ്മാൻ ചൊല്ലു നീയെന്നോടിപ്പോൾ
എനിയ്ക്കും ഭർത്താവിന്നു കീർത്തിവന്നതുമൊക്കെ
അനർത്ഥമെല്ലാതില്ലെന്നാലൊരും ധരിച്ചാലും
പള്ളിവേട്ടയുമാടിട്ടമ്പൊടു വരുന്നേരം
രൂപത്തെകാണുന്നേരം ഛേദിയ്ക്കുമുചവാളാൽ
പാപത്തെചെയ്തടല്ലേ അമ്മമാർക്കളെ നിങ്ങൾ
അന്നേരം അമ്മമ്ർകൾ മൂവരുമൊരുമിച്ചു
അന്നേരമരുൾചെയ്തു കൌസല്യാദേവിയപ്പോൾ
എന്നാരും പറയാം ഞങ്ങൾ മകളെ കേൾക്കു നീയും
പെണ്ണായാലെല്ലാരും ഒക്കുമേ മകളേ കേൾ
ഇന്ദിരാപതിയാണേ ശങ്കരൻ കഴലാണേ
ഈരേഴു ലോകത്താണെ മൂർത്തികൾ മൂവരാണെ
ബ്രഹ്മാവും വിഷ്ണുവാണെ അച്ഛന്റെ തൃക്കാലാണെ
വേട്ട ഭർത്താവിനാണെ ഞങ്ങളിൻ മൂവരാണെ
അല്ലിത്താർശരനാണെ നിന്നാണെൻ മകളാണെ
ഓമന മകനന്റെ ലക്ഷമണസുതനാണെ
ഭരതശത്രുഘ്നന്മാരിരുന്നവർ പുത്രാണെ
എന്നാന്നു നിന്നെ ചതിചയ്ക്കയില്ലൊരു നാളും
എന്നവരാണയിടിടു വിശ്വാസം വരുമാറു
തൽക്ഷണമെടുത്തുടൻ പച്ചിതു മണിപ്പീഠം
വരട്ടുനൂറു മഷിക്കുറിയുമെടുത്തുടൻ
സുമിത്രാദേവി കൊണ്ടു കൊടുത്തു സീതകയ്യിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.