ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
429 കൂരിയാററപ്പാട്ട്
സമുദ്രരാജനതിക്രമിച്ച മൂലമിപ്പോൾ ഭവിച്ചു പരിതാപമിവർക്കെന്നിരിക്കിലും മരിപ്പാൻ മടികൂടാതിരിക്കും കൂരിയാററ- ക്കുലത്തിൽ ജനിച്ചവരില്ല സംശയമേതും എങ്കിൽ നാമിതുംകണ്ടു പോകയില്ലൊരുനാളും സങ്കടമവർക്കു വന്നിടുകിലതിനേയും തീർത്തുപോകേണമല്ലെന്നാകിലീ ജനത്തിന്റെ കീർത്തിക്കുമൊരുമക്കും താഴ്ചവന്നീടും നൂനം നാണയക്കേടുവന്നിട്ടിരിക്കുന്നതിനേക്കാൾ പ്രാണനെക്കളകെന്നതുത്തമമാകുന്നതും വീര്യവിക്രമശക്തിശൌര്യവും ജഗത്തിങ്കൽ കൂരിയാററകൾക്കെന്നു ലോകരും പുകഴ്ത്തുന്നു ആരെയുമരുതൊരു സങ്കടസമയത്തു പാരാതെ കാണുന്നേരമൊഴിക്കയെന്നുംള്ളതും എന്നതിൽ വിശേഷിച്ചു നമ്മുടെസ്മാദിക- ളിന്നവരതുകൊണ്ടു പോക നാം വൈകീടാതെ എന്നുറച്ചവരും പോയർണ്ണവതീരത്തിങ്കൽ ചെന്നുടൻ കൂരികളോടെല്ലാമേ ചോദിച്ചപ്പോൾ പറഞ്ഞാർ മടികൂടാതിറങ്ങിയെല്ലാവരും തുടങ്ങീടുക രണം മടങ്ങുന്നില്ല പക്ഷേ അടങ്ങും ജീവനപ്പോളൊടുങ്ങും കിളികുലം അണ്ഡങ്ങൾ കൊണ്ടുവന്നു നൽകേണം വരുണൻ താൻ അർണ്ണവം തൂർത്തീടേണമല്ലായ്കിലന്നുതന്നെ ഇത്തരം പറഞ്ഞവരൊത്തൊരുമിച്ചു ചെന്ന-
ങ്ങബ്ധിനായകനോടു യുദ്ധവും തുടങ്ങിനാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.