ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12
പുരാണകഥകൾ

രാതിരിക്കരുതു്.

ഇപ്രകാരം അനുവദിക്കപ്പെട്ട നന്ദ തിരിച്ചുപോകുവാനായി പുറപ്പെട്ടു. അപ്പോഴയ്ക്കും നേരംസന്ധ്യാവാനടുത്തിരുന്നതുകൊണ്ടു മറ്റുള്ളാ പശുക്കളെല്ലാം കാട്ടിൽനിന്നും മടങ്ങി വഴിക്കുള്ള ഒരു ചെറുപുഴയിൽ വെള്ളംകുടിച്ചുംകൊണ്ടു നില്‌ക്കുകയായിരുന്നു. കൂട്ടത്തിൽ നന്ദയെക്കാണാതെ പരിഭ്രമിച്ചിരുന്ന ഗോപാലന്മാർ അതു വരുന്നതു കണ്ടു സന്തോഷിച്ചു. പശുക്കളെല്ലാം വെള്ളം കുടിച്ചശേഷം അവയെ തെളിച്ചുംകൊണ്ടു ഗോപാലനമാർ സന്ധ്യയ്ക്കുമുമ്പായി വീട്ടിലെത്തി. അവയുടെ കൂട്ടത്തിൽ മൃതപ്രായയായ നന്ദയുമുണ്ടായിരുന്നു. വീട്ടിലെത്തിയ നന്ദ ഒന്നാമതായി ചെയ്തതു കുട്ടിയെ കുടിപ്പിക്കുകയായിരുന്നു. അസഹ്യമായ ദാഹംകൊണ്ടു തളൎന്നിരുന്ന കുട്ടി കുറച്ചു കുടിച്ചു പകുതി ദാഹം തീൎന്നശേഷം സ്നേഹത്തോടുകൂടി തള്ളയുടെ മുഖത്തേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി. നന്ദയുടെ മുഖം പതിവുപോലെ പ്രസന്നമായിരുന്നില്ലെന്നു മാത്രമല്ല കണീർകൊണ്ടു കലങ്ങിയ കണ്ണുകളോടുകൂടിയതുമായിരുന്നു. ഒരുനാളും കണ്ടിട്ടില്ലാത്ത ആ കഴ്ചയ്ക്കുള്ള കാരാണമെന്തായിരിക്കുമെന്ന് ഊഹിപ്പാൻപോലും ആ കിടാവിന്നു കഴിഞ്ഞില്ല. അമ്മയുടെ മനസ്താപത്തെ കാണിക്കുന്ന ആ മുഖഭാവം കണ്ടപ്പോൾ കുട്ടിക്കു മുല കുടിക്കുന്നതിലുംകൂടി മനസ്സില്ലാതായി. മാതൃവത്സലമായ ആ ബാലവത്സം ഉള്ളിൽ തട്ടിയ ശോകത്തോടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/18&oldid=216758" എന്ന താളിൽനിന്ന് ശേഖരിച്ചത്