ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കപോതചരിതം
33

‘കഷ്ടം! കഷ്ടം! ഞാൻ എന്തൊരധൎമ്മമാണു ഇത്ര നാളും ചെയ്തിരുന്നതു്. ഭാൎയ്യയ്ക്കും കുട്ടികൾക്കും നിന്ദ്യമായ എന്റെ നീചാത്മാവിന്നും വേണ്ടി എത്ര പക്ഷികളെയാണു ഞാൻ കഴുത്തു മുറിച്ചു കൊന്നിട്ടുള്ളതു്. പ്രാണികളുടെ ജീവനാശം വരുത്താതെ ജീവിതം നയിക്കാൻ വേറെ അസംഖ്യം വഴികളുണ്ടായിരിക്കേ, ഹിംസകൊണ്ടു മലിനമായ വ്യാധവൃത്തിയെത്തന്നെ സ്വീകരിക്കാൻ തോന്നിയതു് അജ്ഞാനംകൊണ്ടല്ലേ? ഒരു നരാധമന്റെ വിശപ്പു ശമിപ്പിപ്പാനായി തിയ്യിൽ ചാടി ജീവനെ ത്യജിച്ച കപോതം ധൎമ്മത്തിന്റെ മാഹാത്മ്യത്തെ എനിക്കു നല്ലവണ്ണം മനസ്സിലാക്കിത്തന്നു. ഇനിമേൽ പാപകൎമ്മങ്ങളിൽ ഞാൻ പ്രവൎത്തിക്കയില്ല. ഭാൎയ്യയേയും കുട്ടികളേയും ത്യജിച്ച് ഇന്നുമുതൽ ഞാൻ ഈ പ്രാവിനെപ്പോലെ ആത്മത്യാഗം ശീലിക്കുന്നുണ്ടു്. മാംസം തിന്നു തടിച്ച ഈ ദേഹത്തെ ഉപവാസംകൊണ്ടു ക്ലേശിപ്പിച്ചു കൃശമാക്കിക്കളയാം. വേനല്‌ക്കാലത്തു വെയിൽ കൊണ്ടു നാൾക്കുനാൾ വററിപ്പോകുന്ന വെള്ളത്തോടുകൂടിയ പൊയ്കപോലെ വ്രതാനുഷ്ഠാനംകൊണ്ടു പ്രതിക്ഷണം ക്ഷീണിപ്പാൻപോകുന്ന ഈ ശരീരം മേലാൽ യാതൊരു പ്രാണിയേയും ഹിംസിക്കുന്നതല്ല.

ഇങ്ങിനെ പറഞ്ഞുകൊണ്ടു ധമ്മാചരണത്തിലുറച്ച മനസ്സോടുകൂടി ആ വ്യാധൻ കയ്യിലുണ്ടായിരുന്ന വില്ലു പൊട്ടിച്ചു ദൂരെ കളയുകയും വല ചീന്തി വ

3

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/39&oldid=214055" എന്ന താളിൽനിന്ന് ശേഖരിച്ചത്