ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
107
 

നിവ്യൻമാരിതു മുമ്പിലറിയിച്ചു
അവർകളുടെ വാചകം നോക്കുവിൻ
അയ്യാൾ വന്നിപ്പോൾ വിസ്മയം കാട്ടുന്നു
പ്രിയത്തോടു മിശിഹായെ തേടുവിൻ
കൺതുറന്നു കണ്ടീടുവിൻ കാലമായ
ചെയ്തതുമിപ്പോളുറച്ചുകൊള്ളുവിൻ
കാരുണ്യത്തിന്റെ കാലമിപ്പോഴുണ്ട്
നിരൂപകാരമതു കളയല്ലേ
അതുകേട്ടിട്ടു മൂവായിരം ജനം
സത്യവേദവും ബോധിച്ചു സത്വരം
ശ്ലീഹന്മാർ സത്യവേദം നടത്തുവാൻ
മഹിതോറും നടന്നു പലവഴി


പതിനാലാം പാദം സമാപ്തം


ദൈവമാതാവിൻ വ്യാകുല പ്രബന്ധം


അനന്തദൈവം ഗുണസർവ്വമൂലം
മനുഷ്യവർഗ്ഗം പ്രതിമാർദ്ദവത്താൽ
പിറന്ന ദീനന്ധരയിൽ നടന്നു
നടത്തി വേദം ദുരിതം കളഞ്ഞു
മുപ്പത്തിമൂന്നു വരിഷം കഴിഞ്ഞി
ട്ടീലോകദോഷോത്തരവും കഴിച്ചു
കുരിശിലേറ്റു തനുദുഃഖമേറ്റം
സ്വകീർത്തിഹീനം ബഹുസങ്കടത്താൽ
ഈ ദുഃഖമെല്ലാം മനസ്സാ സഹിച്ചു
സ്വപ്രാണയാത്രാ സമയം ഭവിച്ച
കുരിശെടുക്കെനയാന്തികത്തിൽ
ദുഃഖാബ്ധിയിൽ താണു വധുവിശിഷ്ടം
കോപിച്ചു കാറ്റോളവുമേറി കപ്പൽ
പന്തെന്നപോലെ കടലിൽ കളിക്കും
താഴ്ത്തും തിരപൊക്കുമതും ക്ഷണേന
പായും പറിക്കും മരവും തകർക്കും
അപ്പോലെയുമ്മായതു കാലമാധി
ഉള്ളിൽ ധരിച്ചോള വിലാസമായി

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/109&oldid=216043" എന്ന താളിൽനിന്ന് ശേഖരിച്ചത്