ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
50
ഏഴാം പാദം
 

എല്ലാവസ്തുക്കൾക്കീശൻ ഞാനെന്നുടെ
കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ       53
ഉത്തരമതിനുണ്ടെന്നറിയേണം
അത്യം മറന്നീടുകില്ല ഞാൻ       54
ദേഹത്താൽ പിഴയുള്ള ദോഷത്തിന്
ദേഹം കൂടവേ ദുഃഖിക്കും നിർണ്ണയം       55
ചത്തുപോകുമെന്നോർക്കേണ്ട നീ ബലാൽ
ചത്തവർകളെ ജീവിച്ചീടും ഞാൻ       56
നല്ലോർദ്ദേഹത്തിൽ സ്തുതിയുണ്ടായരും
അല്ലൽ വന്നിടും ദുഷ്ടജനങ്ങൾക്ക്       57
ചോദിച്ചീടും ഞാൻ സർവ്വജനത്തോടും
ചോദിക്കും നാളിൽ ദയയുണ്ടായ് വരാം       58
എന്നെ സമ്മതമില്ലാത്ത ദുർജ്ജനം
ഞാനാരെന്നറിഞ്ഞീടുമെല്ലാവരും       19
ഇന്നാനന്ദിച്ചുവരും ഞാൻ മേഘത്തിൽ
എന്നുടെ മുമ്പിലാകെ വരുത്തും ഞാൻ       59
അന്ധർ സേവിച്ച ദേവന്മാരെന്നും
ഞാനാരെന്നും കാണുന്ന മൂഢന്മാരും       60
സൽകൃത്യം നിന്ദിച്ചിഷ്ടം പോൽ ധാത്രിയിൽ
ദുഷ്കൃത്യം ചെയ്ത പാപികളേവരും       61
ഞങ്ങളെ മലകളടക്കീടുവിൻ!
ഞങ്ങളെ ധര വിഴുങ്ങിക്കൊള്ളുവിൻ       62
എന്നപേക്ഷിച്ചു പീഡിക്കും ദുർജ്ജനം
എന്നെയുള്ളോരു ഘോരഭയത്തിനാൽ       63
ദേവസന്നിധി ഭീതിക്കൊപ്പമില്ല
ഭിവഹങ്ങളിൽ സംഭ്രമമായത്       64
ദുർഗ്ഗത്യാഗ്നിയതിലതി സഹ്യമാം
ഭാഗ്യഹീനരല്ലോ ഞങ്ങളെന്നവർ       65
സുകൃതത്തോടു നടന്നവർ തദാ
അകക്കാമ്പു തെളിഞ്ഞു സന്തോഷിക്കും       67
സൂര്യൻപോലെ ശോഭിക്കും മനോഹരം
ഭയവും നാശവുമില്ലവർക്കെന്നും       68
അനന്തസ്നേഹത്തിലതിരജ്ഞനാൽ
ആനന്ദിച്ചീടും കാമ്യത്തിലേറ്റവും       69

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/52&oldid=216113" എന്ന താളിൽനിന്ന് ശേഖരിച്ചത്