ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

245

ചിലരറ്റമണഞ്ഞുപോറ്റി'യെ

ന്നലമോർത്തുള്ളു രസിച്ചതുള്ളവേ

൩. അതു പൊട്ടിമറിഞ്ഞഗാധമായ്

മുതിരും മുള്ളുനിറഞ്ഞ കണ്ടതിൽ

ബത! വീണുവലഞ്ഞുരക്ഷതൻ

വഴികാണാതെ വശംകെടുന്നഹോ

൪. ഒരുവിത്തു വിതച്ചു മേത്സുഖം

കരുതിക്കൊണ്ടു, മുളച്ചതങ്ങനെ

വളമിട്ടു, വളർന്നുപൊങ്ങവേ

തലവെട്ടുന്നിതുപൊഴി കഷ്ടമേ

൫. "വഴിപോലെ വരുന്നതൊക്കയും

വിധിയെന്നോർത്തു പൊറുക്കയെന്നിയേ

കഴിവില്ലൊരുവർക്കമൊന്നു" മീ

മൊഴി നേരെങ്കിൽ മനുഷ്യനെന്തുതാൻ?

൧. "മകനാശു പരിക്ഷയൊക്കയും

പുകഴോടിന്നു ജയിച്ചുവന്നിടും,

വഴിപോലിനിമേൽ സുഖിച്ചിടാം,

വരമുദ്യോഗമവന്നു കിട്ടിടും;

൨. ഇനി നമ്മുടെ ഭാഗ്യകാലമായ്;

ധനവും മാനവുമിങ്ങുയർന്നിടും;

പല കഷ്ടതയോടെതൃത്തിനി

പ്പകവീട്ടാം പരമിഛപോലവെ,

൩. ഇതിചിന്തയൊടഛനമ്മമാ

രെതിരേല്ക്കാൻ പടിവാതിൽ കാക്കവേ

സുതനോ, പുകവണ്ടിയാറ്റിൽ വീ

ണതികഷ്ടം! വഴിമേൽ പരേതനായ്,

൪. 'ശുകവാണിഗമിച്ചിടട്ടെ ഞാൻ

പകലേതന്നെ തിരിച്ചുവന്നിടാം'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/46&oldid=167594" എന്ന താളിൽനിന്ന് ശേഖരിച്ചത്