ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉദ്യോഗതിമിരം
338



രുന്നു. ംരം വാസ്തവം അറിയാതെ പലരും നിഷ്കളങ്കന്മാരായ യോഗ്യന്മാരെക്കുറിച്ച് വൃഥാദോഷാരോപണം ചെയ്യുന്നതു കേട്ടിട്ടുണ്ട്. ഇവരെ വാസ്തവം ധരിപ്പിക്കുന്നത് വളരെ അസാദ്ധ്യമാണ്. "അതൊന്നുമല്ല; അദ്ദേഹത്തിന് എന്നെ ധാരാളം അറിയാം. അദ്ദേഹം ഒരിക്കൽ ഞങ്ങളുടെ ഗൃഹത്തിൽ വന്നു ഭക്ഷണംകഴിച്ചു പോയിട്ടുണ്ടല്ലോ. ഇപ്പോൾ കണ്ടാൽ അറിയാത്തത് വലിപ്പം വന്നതിനാലാണ്"എന്നൊക്കെയല്ലാതെ ഇവർ മറുപടി പറകയില്ല. ഇവർ തങ്ങളുടെ അപ്രസിദ്ധിയേയോ, അല്ലെങ്കിൽ തങ്ങൾ വീണ്ടും ആ പ്രഭുവിനെ അവസരം പോലെ കണ്ടോ എഴുത്തുകൾ അയച്ചോ തങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിട്ടുള്ള പരിചയത്തെ ദൃഢീകരിച്ചിട്ടില്ലെന്നുള്ളതിനേയോ ലേശം പോലും ആലോചിക്കയില്ല. ഇത്രയും പറഞ്ഞത് കൊണ്ട് ഈവിധം നാട്യമുള്ളവർ ആരുംതന്നെയില്ലെന്നാണ് എന്റെ ആശയമെന്ന് വായനക്കാർ വിചാരിക്കയില്ലല്ലോ. അപ്രകാരമുള്ള 'നാട'ന്മാരും ലോകത്തിൽ ഉണ്ട്.

"ശ്രോത്രം നേത്രം വാക്കിവ

ലക്ഷ്മിലയിപ്പിച്ചിടുന്നതത്ഭുതമോ?
വിഷസോദരിയായിടുമവൾ

കൊല്ലുന്നില്ലെന്നോർക്കിലത്ഭുതമേ."


എന്നുണ്ടല്ലോ. എന്നാൽ മുൻവിവരിച്ച മാതിരിയുള്ള തെറ്റായ ധാരണയാണ് ഈ വിഷയത്തിൽ ജനങ്ങളെ അധികവും വഞ്ചിക്കുന്നതെന്നു നിശ്ശങ്കം പറയേണ്ടിയിരിക്കുന്നു. ഈ ചെറിയ പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ, ഒരുവന്റെ മനോഗതി ഇന്നപ്രകാരമെന്നുള്ളത് അതിനെ നല്ലവണ്ണം പരീക്ഷിച്ചും പരിചയിച്ചും മനസ്സിലാക്കാതെ അവനിൽ ദോഷാരോപണം ചെയ്യുന്നത് അയോഗ്യമാണെന്നു മാത്രമേ എനിക്കു പ്രസ്താവിക്കാനുള്ളൂ.

കെ. സി. കേശവപിള്ള.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/17&oldid=167707" എന്ന താളിൽനിന്ന് ശേഖരിച്ചത്