ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലു വൃത്തം

൭“വിക്രമാംബുനിധേ! രഘൂത്തമ! ലക്ഷ്മണാഗ്രജ! രക്ഷസാം വിക്രമങ്ങളോരോന്നു വെവ്വേറെ കേൾക്ക നീ കരുണാകര! ദുഷ്കൃതന്തുമദീയമെന്നതു തന്നെ നീ നിനക്കായ്ക ഭൂ- ചക്രലോകമിതൊക്കെയിങ്ങനെ രാമ രാമ ഹരേ ഹരേ,”

വ്യാ- വിക്രമാംബുനിധേ=(ഇ.പു.സം ഏ) ശൗര്യവാനായുള്ളോവേ! രഘൂത്തമ!(അ.പു.സം.ഏ) രഘുവംശത്തിൽ വെച്ചു ശ്രേഷ്ഠനായുള്ളോവേ! ലക്ഷ്മണാഗ്രജ (അ.പു.സം.ഏ) രാമരക്ഷസാം(സ.ന.ഷ.ബ.) രാക്ഷസന്മാരുടെ. വിക്രമങ്ങൾ=അക്രമങ്ങൾ. ദുഷ്കൃതം=പാപം തു=(അവ്യ) മദീയം-എന്റേതു്. (എന്റെ പാപം നിമിത്തമാണു് എനിക്കിങ്ങനെ വന്നതു് എന്നു നീ വിചാരിക്കരുതെന്നു സാരം.) ഭൂചക്രലോകം=ഭൂമണ്ഡലത്തിലുള്ള സകല ജനവും ഇങ്ങിനെത്തന്നെ ആകുന്നു.എനിക്കു സംഭവിച്ചതുപോലെ തന്നെ രാക്ഷസന്മാരുടെ ഉപദ്രവം അനുഭവിക്കുന്നവരാണു് എന്നു സിദ്ധാന്തം.

ഓരോ മഹർഷിമാരും അവരവർക്കു സംഭവിച്ച ഉപദ്രങ്ങളെ വെവ്വേറെ പറയുന്ന വിധങ്ങളെ താഴെ വിവരിക്കുന്നു:-

൮“ഉണ്ണി! രാഘവ! നീയടുത്തടുത്തിങ്ങു പോരിക, ബാലക! കണ്ണൊരിത്രയെനിക്കു കാണ, വയസ്സനേകമതിതമായ്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/98&oldid=168466" എന്ന താളിൽനിന്ന് ശേഖരിച്ചത്