ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
814 രസികരഞ്ജിനി [പുസ്തകം ....
കൊണ്ടു പ്രയോജനമുണ്ടാവാതെ ഗാനത്തിന്റെ മിടുക്കുണ്ടു രക്ഷപ്പെട്ടി- ട്ടുണ്ടു. മരുഭൂമികളിൽകൂടി യാത്രചെയ്യുമ്പോൾ വഴിനടന്നു ക്ഷീണിച്ച ഒട്ടകങ്ങൾക്കുകൂടി പുറത്തിരിക്കുന്നവന്റെ പാട്ടുകൊണ്ടു ആശ്വാസവും ഉത്സാഹവും ജനിക്കുന്നുണ്ടത്രെ. പക്ഷികളുടെ ശ്രവണേന്ദിയം വളരെ കൂർമ്മതയുള്ളതാകുന്നു. പക്ഷികൾക്കു പരസ്പരം സംഭാഷണം ചെയ്യാൻ മാത്രമല്ല, അന്യ ജീവികളുടെ ശബ്ദംപോലും...................................സാധിക്കുന്നതാണ്. .....തിന്നു പ്രസിദ്ധിയു.........................................രാജ്യത്ത് അധികമില്ല. തള്ളപ്പക്ഷി മക്കളെ ചുറ്റും ഇരുത്തി പാട്ടു ചൊല്ലിക്കൊ- ടുക്കുന്നതും ആ ചെറിയ പക്ഷികൾ കുറച്ചു കുറച്ചായി പാഠം പഠിക്കു- ന്നതും, ആവർത്തിച്ച് അഭ്യസിക്കുന്നതും അമേരിക്കാരാജ്യത്തെ സാധാരണയാണത്രെ. തത്തകൾ പലരുടേയും സംസാരം കേട്ടു പഠിച്ചു സംസാരിക്കുന്നതും നമ്മുടെ നിത്യപരിചയങ്ങളിലൊന്നാണ- ല്ലോ. ഹിന്തുസ്താനിലുള്ള ചെറിയ പാട്ടുകൾ അതിവിശേഷമായി പാടാവുന്ന തത്തകൾ വടക്കേ ഇന്ത്യയിൽ പലേടങ്ങളിലുമുണ്ടു. സാധാരണയായി സ്ത്രീകൾക്കു പുരുന്മാരെക്കാൾ ശ്രവണശ- ക്തി കൂടിയിരിക്കും. മനുഷ്യരേക്കാൾ ചെവിക്കു കൂർമ്മതയുള്ള അനവധി ജന്തുകളുണ്ട്. പൂച്ചകൾ തമ്മിൽ കളിക്കുമ്പോൾ സ- ന്തോഷം കൊണ്ട് ഉച്ചരിക്കുന്ന ചില ശബ്ദങ്ങൾ യന്ത്രസഹാത്താ ലല്ലാതെ നമ്മുക്കു കേൾപ്പാൻ സാധിക്കുന്നതല്ല. ഇതിന്റെ കാരണം ശബ്ദത്തിന്നുകാരണഭൂതമായിട്ടുള്ള അണുക്കളുടെ ഇളക്കം നമ്മുടെ ചെവികക്ക് ഗ്രഹിപ്പാൻ പാടില്ലാത്തവിധം അതിസാവധാനത്തിലോ അതിവേഗത്തിലോ ഉണ്ടാവുന്നതുകൊണ്ടാണ്. ബഹുജനങ്ങൾ കൂടിനില്ക്ക്ന്ന ഒരു സ്ഥലത്തുവെച്ചു അത്യുച്ചത്തിൽ ശബ്ദം പൊങ്ങുന്ന- തായ ഒരു കാഹളം വിളിച്ചാൽ ശബ്ദം അധികമാധികം ഉച്ചത്തിലാ- വുന്തോറും അതു കേൾക്കാവുന്നവരുടെ സംഖ്യ കുറഞ്ഞു കുറഞ്ഞു വരും. അത്യച്ചത്തിൽ ഊതിയാൽ ആ കൂട്ടത്തിൽ ആർക്കും
തന്നെ അതിന്റെ ശബ്ദം കേൾപ്പാൻ സാധിക്കാതെയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.