21. അക്കണ്ണനുണ്ണിമുതൽക്കൊച്ചുപുഴുക്കളോള-
മിക്കണ്ടിടുന്നതുക്കളുമൊക്കെയോർത്തുകണ്ടാൽ
തീക്കണ്ണനാണ, തുകൾ വേണ്ടതു പോലെയാക്കി-
തീർക്കുന്നൊരപ്പണിയുംമായവനുള്ളതല്ലോ
22. മയ്ക്കണ്ണി!നോക്കുമുറനോക്കിനടക്കപിന്നെ
മുക്കണ്ണനൊത്തപടിയൊക്കയുമൊന്നുറയ്ക്ക
നോക്കിന്നുപിന്നെയഴലെങ്ങിനെവന്നുകൂടു?
നോക്കുന്നനേകമിതുതാ൯വഴിമാലൊഴിപ്പാ൯
23. നൽകുന്നതാണ്മുതൽനേടുവതെല്ല,ചത്തു
പോകുന്നനേരമതുകൂടെവരുന്നതുണ്ടോ?
ചാകുന്നതെന്നതുമറിഞ്ഞവരാരുപൂന്തേ൯
തൂകുന്നനല്ലമൊഴിമാരണിയുന്നമുത്തേ!
24. ഈവണ്ണമൊക്കെയവളോടുപറഞ്ഞുപാതി
രാവിന്നുറങ്ങുമുണരുംപുലരുമ്പൊഴേക്കും
ആവുന്നവേലതുടരുംചിലവും കഴിച്ചു
കൈവന്നതൊക്കെയതുവേണ്ടവനായ്കൊടുക്കും
25. മുക്കണ്ണനുംമുറവിടാത്തനടപ്പുമാണ്
വായ്ക്കുന്നനല്ലമുതലെന്നുമുറച്ചുകൊണ്ട്
പാർക്കുന്നൊരായവനിലാറണിയുന്നവന്റെ
ത്രക്കണ്ണുത൯കടകടന്നഴലൊക്കെനീക്കി
26. മുക്കണ്ണനുംകണവനുംശരിയാണപപാരിൽ
മയ്ക്കണ്ണിമാർക്കവരിൽവേണ്ടവണക്കമോടും.
പാർക്കുന്നതാണമുറയെന്നൊരൂറപ്പുവന്നോ
രക്കന്നൽനേർമിഴിയുമാടലകന്നുവാണു.
(തുടരും)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.