50 രസികരഞ്ജിനി [പുസതകം ൩ 'അതു നിങ്ങളോട് ആരെങ്കിലും പറഞ്ഞതായിരിക്കാം' എന്നു ചിത്ര രഥൻ മറുപടി പറഞ്ഞു. അപ്പോൾ ഇന്ദുമതിയുടെ കഴുത്തിൽ ക ണ്ടതായ കറുത്ത പുള്ളിയെപ്പറ്റി അഷ്ടവക്ത്യൻ സൂചിപ്പിച്ചു. അ തും ആരെങ്കിലും പറഞ്ഞതായിരിക്കാം എന്നു ചിത്രരഥൻ പറഞ്ഞ പ്പോൾ അഷ്ടവക്ത്യൻ തന്റെ കയ്യിലുണ്ടായിരുന്ന വളയെടുത്തുകാ ണിച്ച് 'അതൊക്കെ പറഞ്ഞു കേട്ടതാവട്ടെ, ഇതോ, എന്നു ചോദിച്ചു.
'ഈ മാല എനിക്ക് ഇന്ദുമതി സമ്മാനിച്ചതാണ്. അന്നേ സമയം
' ഇത് ഒരു കാലത്ത് എന്റെ പ്രേമസാധനമായിരുന്നു, എന്നും പറ കയുണ്ടായി, എന്നുപറഞ്ഞപ്പോൾ ചിത്രരഥന്നു വ്യസനം സഹി പ്പാൻ ശക്തിയില്ലാതെയായി.
താൻ പ്രിയതമയാണെന്നും സൽഗുണങ്ങളുടെ ഇരിപ്പിടമാണെ
ന്നും വിചാരിച്ച ഇന്ദുമതി ഒരു കുലടയാണെന്നു വിശ്വസിക്കാതെ തരമില്ലെന്നു ചിത്രരഥൻ ഉറച്ചു. കോപംനിമിത്തം ഇന്ദുമതിയെ ശകാരിപ്പാൻ തുടങ്ങി. വാഗ്ദത്തപ്രകാരം ചെയ്യാതിരിപ്പാൻ തരമില്ല ല്ലോ എന്നുറച്ച ഇന്ദുമതി കൊടുത്തതായ മോതിരം അഴിച്ച് അഷ്ട വക്ത്യന്നു കൊടുത്തു. മാനഹാനിക്കിട വരുത്തിയ ഇന്ദുമതിയുടെ നേരെ ഇനി ചിത്ര രഥന്നു ദയതോന്നാൻ അവകാശമില്ലല്ലോ. ബരൊയനത്തിലുള്ള എല്ലാസ്ത്രീകളിലുംവെച്ച പഠിപ്പും സൽഗുണങ്ങളും തികഞ്ഞ ഇനു മതി നാട്ടിന്നുതന്നെ അപമാനമായിട്ടാണ് വന്നിരിക്കുന്നത്. അങ്ങി നെയുള്ളവളെ ഇനി ഒരു ദിവസമെങ്കിലും ജീവിച്ചിരിപ്പാൻ സമ്മതി ക്കാതിരിക്കേണ്ടതു തന്റെ ധർമ്മമാണെന്നാണ് ചിത്രരഥൻ ഉറച്ച ത്. പക്ഷെഎത്രയൊ ദൂരത്തിരിക്കുന്ന അദ്ദേഹത്തിന്ന് അതിന്നു
തല്ക്കാലം തരവുതില്ല. വളരെ നേരം ആലോചിച്ചപ്പോൾ ഒരു മാർഗ്ഗം
തോന്നി. ചിത്രരഥന്റെ ഏറ്റവും ആശ്രിതനായി രാജകുമാരിയുടെ ഭൃത്യന്മാരിൽ പിശുനൻ എന്ന് പേരായി ഒരാളുണ്ടായിരുന്നു. ഈ പി ശുനനെ രാജകുമാരിക്കും വലിയ വിശ്വാസമാണ്. ഉടനെ ചിത്ര രഥൻ രാജകുമാരി തന്നോടുകാട്ടിയ ചതിയേയും അതു നിമിത്തം
ബതരായനര നാർക്കുക്കരാജ്യമിട്ട അപമാനത്തേയും പറ്റി ലക്ഷ്യ സ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.