ആഭരണഭ്രമം
പൊന്നെന്തുനശ്വരനെടൊകൊതിവേണ്ടതിങ്ക- ലെന്നല്ലയൊസുമുഖി!ചൊന്നതു പണ്ടുതന്നെ ഇന്നെന്തുപിന്നെയുമലട്ടിമിരട്ടിടുന്നേൻ- കുന്ദപ്രസൂനസുരദേ, സുതനോ,സുശീലേ?
വന്നീടുകെന്നരികിൽനിന്റെമനക്കുരുന്നിൽ വന്നെത്തിടാനതിരസം,കഥയൊന്നുരക്കാം, എന്നാര്യായ്യയാം ഭവതിതന്റെമനസ്സുകത്തി- ലെന്നുംകൊതിച്ചുമരുവുന്നവനല്ലഃയാഞാൻ?
എന്നെന്റെചാടുമൊഴിഃകട്ടുമനസ്സലിഞ്ഞി- ട്ടുന്നിദ്രമോദമവളെന്റെയടുത്തിരുന്നു സൌര്യയ്യധാടിയുടെനല്ലയൽവാഴ്ചമൂല- മന്നെന്റെവീഴ്ചകളഹോദ്വിഗുണീഭവിച്ചു
പാഥോജനേർമിഴിമനസ്സിൽവളർന്നുചുറ്റു- മേതാനുമല്ലതിർകവിഞ്ഞൊഴുകുംപ്രമോദം, ഏതാവതെന്നിലുമുടൻപ്രസരിക്കുമെന്നോ- ർത്തേതാകിലുംപറകതന്നെയതെന്നുറച്ചു
കാലംകഴിഞ്ഞുവളരെ,പെരുമാളുവാഴും, കാലത്തിലുന്നതനിടുപ്രഭുനായരുണ്ടായ് നാലഞ്ചുപത്നികളുമുണ്ടതിൽ വെച്ചൊരുത്തി പാലഞ്ചിടുംമൊഴയവന്റെമനസ്സുകട്ടു
ചേതസ്സൊരുത്തിയുടെകൈവശമായിവന്നാ-
ലോതേണ്ടതില്ലവനവൾക്കൊരുദാസനായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.