ലക്കം൨] ഒരു പ്രതിദിനപത്രം ളേയും പരിത്യജിച്ചു കാട്ടിൽകോയിരുന്നു തപസുചെയ്തു കാലംകഴി യ്ക്കുന്ന യോഗികളത്രേ യോഗ്യന്മാർ.
പരപ്രീണനമെന്ന രണ്ടാംതരം അഹിംസയിലും ഇതുപോലെ
പലവിധം സിദ്ധാന്തഭേദങ്ങളുണ്ടായിരിക്കും. ഒരുത്തനെ പ്രീതിപ്പെ ടുത്തുമ്പോൾ മററൊരുവനെ സങ്കടപ്പെടുത്തേണ്ടിവരും. ഈ വിഷയ ത്തിൽ അധികം ജീവജാലങ്ങൾക്കു സന്തോഷംവരുത്തുകയാണുത്ത മമെന്നു ചിലർ പറയുന്നു. മററുചിലർ അവിടേയും ദ്വൈധംവരു ന്ന ഘട്ടങ്ങളിൽ പൂർവ്വാചാരംപോലെ നടക്കേണ്ടതാണെന്നുമാത്രം മൃ ഗവ്യാധാദിചരിതങ്ങളെ ദൃഷ്ടാന്തപ്പെടുത്തി സ്ഥാപിയ്ക്കുന്നു. വേറെ ചില നവീനന്മാർ മനസാക്ഷിയുക്കു വിരോധവാത്തവിധം പ്രവൃ ത്തിച്ചാൽ ഒരു പാപവും വരില്ലെന്നു ശപഥംചെയ്യുന്നു. എല്ലാങ്കൂടി നോക്കുമ്പോൾ യുധിഷ്ഠിരൻ പറഞ്ഞതുപോലെയുള്ള നഴിയ്ക്കാണ് ന മ്മൾ നടക്കേണ്ടത് എന്നുതോന്നുന്നു.
'തർക്കംനിലയ്ക്കാ മറയൊക്കെ വേറെ മഹർഷിമാർക്കുള്ള മതങ്ങൾ വേറെ ഗുഹയ്ക്കകം വെയ്പിതു ധർമ്മതത്വം മഹാജനം പോംവഴിതന്നെ മാർഗ്ഗം' ഒരുപ്രതിദിനപത്രം. പ്രതിദിനം പ്രസിദ്ധപ്പെടുത്തിവരുന്ന പത്രങ്ങൾ വായിക്കുന്ന
വർക്ക് അതുകൾ ഏതുപ്രകാരത്തിലാണ് ഉണ്ടാകുന്നത്, എത്രത്തോ ളം അദ്ധ്വാനം കഴിഞ്ഞതിന്നുശേഷമാണ് വായനക്കാർക്കു കിട്ടുന്നത് എന്നീ സംഗതികളുടെ യഥ്ർത്ഥജ്ഞാനം ഒരിക്കലും ഉണ്ടാവനിട യില്ല. അഥവാ ഈ ഗൌരവമായ സംഗതിയേപ്പററി ഒരുവൻ ആലോചിക്കുന്നതായാൽതന്നെ ഈ വിഷയത്തിന്റെ ഏകദേശ
൨*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.