ഒന്നു രണ്ടുവർഷത്തിനുള്ളിൽ ചിലവാകേണ്ടതലേ ? എന്നാൽ, പാഠപുസ്തകമല്ലെങ്കിൽ അഞ്ഞൂറു പ്രതിപോലും ചിലവാകാറില്ലെന്നാണു് പ്രസാധകന്മാർ പിറുപിറുക്കുന്നതു്. പണം കൊടുത്തു മലയാളപുസ്തകം വാങ്ങുകയില്ലെന്നു് വ്രതംനോറ്റിട്ടുള്ളവരാണു് നമ്മുടെയാളുകൾ.ഒരു പുതിയ പുസ്തകം പുറത്തായെന്നു പരസ്യം കണ്ടാലുടൻ 'ചെറുതെ അയച്ചുതരണേ' എന്നു് സകലഗ്രന്ഥശാലകളും ഗ്രന്ഥകർത്താവിനോടു് യാചനതുടങ്ങുകയായി . നല്ല പുസ്തകങ്ങൾ വില കൊടുത്തു വാങ്ങാനുള്ള സന്നദ്ധത എന്നാണു് മലയാളിക്കുണ്ടാകുക ?
മറ്റൊരാപത്തുകൂടി വന്നുകൂടിയിട്ടുണ്ടു്. തിരുവിതാംകൂറിലെ (കൊച്ചിയിലെ നിശ്ചയമില്ല) പല സാഹിത്യകാരന്മാരുടെ പ്രശസ്മിക്കും ഭാരതപ്പുഴ നീന്തിക്കടന്നു് മലബാറിലേക്കു് തല കാണിക്കാൻ കഴിയാതെവരുന്നു അതേപടിതന്നെ ഇങ്ങോട്ടും. സഞ്ജയനെ പരിചയമില്ലാത്ത തിരുവിതാംകൂറുകാരുണ്ടു്; സി.വി. രാമൻപിള്ളയെക്കുറിച്ചു കേൾക്കാത്ത മലബാറുകാരുമുണ്ടു്;കഷ്ടം! അഖിലകേരളവ്യപ്തിയുള്ള സാഹിത്യസംഘടനകളും വർത്തമാനപത്രങ്ങളും പുസ്തകവ്യപാരശാലകളും ഉണ്ടായാൽ ഈ കുറച്ചു വളരെ വേഗം നികന്നുപോകും. മലയാളകൃതികൾക്കുള്ള മാർക്കറ്റ് അത്രത്തോളമെങ്കിലും വികസിക്കേണ്ടതല്ലേ ? കേൾവികേട്ട സാഹിത്യകാരന്മാർക്കുപോലും പരിത:സ്ഥിതികളുടെ നിർബന്ധംകൊണ്ടു് തങ്ങളുടെ കൃതികളുടെ പകർപ്പവകാശം ഇരുപതും മുപ്പതും രൂപയ്ക്ക്കൊടുക്കേണ്ടിവന്നിട്ടുണ്ടു്. സന്ദർഭങ്ങളെ പ്രയോജനപ്പെടുത്തി സാധുവായ സാഹിത്യകാരനെ ഞെക്കിപ്പിഴിയാൻ പ്രസിദ്ധീകരണശാലക്കാർക്കു യാതൊരു മടിയുമില്ല.
കൈരളിയുടെ പ്രസിദ്ധിപെറ്റ കുട്ടികളാണെല്ലോ ശ്രീ : ചങ്ങമ്പുഴയും ശ്രീ:പാലാ നാരായണൻനായരും. അടുത്തകാലത്തു് അവർ 'ഉദരംഭരണവ്യഗ്രത' നിമിത്തം കാക്കിക്കുപ്പായം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.