ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 ---

 രം മുതലായത അവർക്ക് ആവശ്യമില്ലെങ്കിലും നാം
തയ്യാറാക്കി വെച്ചു നിർബ്ബന്ധിക്കുകയായി. യാതൊ
രു പരിചയവുമില്ലാതെ ഉള്ള  ഒരാളാണെന്നിരിക്ക
ട്ടെ; അയാളുടെ കളി; ഊണു, കിടപ്പു തുടങ്ങിയുള്ള
അന്ത്യാവശ്യകാര്യങ്ങൾ കൂടി നിവൃത്തിച്ച കൊടുപ്പാ
നുള്ള ആളുകൾ നമ്മുടെ ഇടയിൽ വളരെ ദുർല്ലഭ
മായിത്തുടങ്ങിയിരിക്കുന്നു.  അതിഥി പരിഷ്കാരവും
പ്രഭാവറുമെന്നുമില്ലാത്ത ഒരു പഴമക്കാരൻ കൂടി
യായിരുന്നാൽ പിന്നെ അയാളുടെ കഷ്ടപ്പാടു
പറയേണ്ടതുമില്ല. ഇങ്ങിനെയാമു മിക്കവാറുമുള്ള
ഇപ്പോഴത്തെ ലൌകിക സമ്പ്രദായം. ഈ നടപടി
ക്ക് അതിഥിപൂജ എന്നല്ല, ആത്മപൂജ എന്നാണു
പേർ‌ പറയേണ്ടത്.
            എന്നാൽ മേൽപ്പറഞ്ഞതിൽനിന്ന്, ഈ വി
ഷയത്തിൽ കേവലം ആൾഭേദമോ വ്യത്യാസമോ
ഒന്നും ആവശ്യമില്ലെന്ന് ആരും അർത്ഥമാക്കുകയി
ല്ലെന്നു വിശ്വസിക്കു്നനു. ചില വ്യത്യാസങ്ങളെല്ലാം
തീർച്ചയായും വേണ്ടിവരും. പക്ഷെ അതു സ്വാർത്ഥ
ത്തെ അടിസ്ഥാനപ്പെടുത്തീട്ടാവരുതെന്നു മാത്രമേ
യുള്ളു. അതിഥികളെ താരതമ്യപ്പെടുത്തുന്നത്. അ
വരുടെ യോഗ്യതായോഗ്യതയെ നോക്കീട്ടായിരിക്ക
ണം.  ക്ഷണിച്ചു വന്നിട്ടുള്ളവർ, യദൃച്ഛയായി വ
ന്നിട്ടുള്ളവർ, സ്ഥിരതാമസക്കാർ,  തന്നെക്കാൾ
ഉയർന്നവർ,  താണവർ, സമന്മാർ എന്നിങ്ങി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/54&oldid=169602" എന്ന താളിൽനിന്ന് ശേഖരിച്ചത്