<poem>
പിന്നീടതിങ്കലുടഞ്ഞപോൽ സൂര്യന്റെ
മിന്നും കഷണങ്ങൾ ബിംബിക്കുന്നു, 19
തീരവും, വൃക്ഷവുമാകാശവുമെല്ലാം തീരക്കുഴപ്പമായ് തന്നേകാൺമൂ. 20
സംശയംതീർപ്പാനും ലോകതത്വം സ്വയം
സംസർഗ്ഗംകൊണ്ടു പഠിപ്പതിന്നും 21
ഗ്രന്ഥം കഥിപ്പതോ, ഗ്രാമ്യന്മാർ ചൊൽവതോ സിദ്ധാന്തമെന്നു ഗ്രഹിപ്പതിന്നും, 22
എന്തെന്നാൽ ലോകത്തെ ഗ്രാമ്യന്മാരിൽ നിന്നെ പന്തിക്കീമാമുനി കേട്ടിട്ടുള്ളു; 23
രാത്രിയാംവേളയിൽ മഞ്ഞിലടനംചെ- യ്തത്രചെല്ലാറുണ്ടു ഗ്രാമ്യജനം. 24
തന്റെ ഗുഹാഗൃഹം സംത്യജിച്ചാമുനി തൻയോഗദണ്ഡം ധരിച്ചു കയ്യിൽ, 25
പാലസ്റ്റയിൽ ശംഖത്തോടൊന്നുഷ്ണീഷത്തിൽ ചേലൊത്ത തീർത്ഥയാത്രക്കുവെച്ചാൻ; 26
പാഠാന്തരം.
(വന്ദ്യശിരസ്രത്തിൽ സന്യാസമുദ്രയു-
മെന്നേ! മുനിചേർത്തൊരുങ്ങിക്കൊണ്ടു;)
നന്നായുദയാർക്കൻ പൊങ്ങിവരുംനേരം തന്നേ മുനീന്ദ്രനും യാത്രയായി, 27
ശാന്തമായ് ചിന്തിച്ചാമാമുനി, കാണ്മതു സന്തതം നോക്കി ഗ്രഹിച്ചുപോയി. 28
വന്നപ്രഭാതം കഴി്ഞു വഴിയെങ്ങൂ-
മൊന്നുമില്ലാതുള്ള മൈതാനത്തിൽ; 29
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |