18
നോടുകൂടി സാരജ്ഞിനിയെ രാജ്യഭരണമേല്പിച്ചു നമുക്കു യോ
ഗനിഷ്ഠയ്ക്കു നിർയ്യാണം ചെയ്യേണമെന്നാണ് ഭാവം.
ആചാ:-ബഹുവിശേഷം;കൊള്ളാം.കൊള്ളാം.മുഹൂർത്തം
അടുത്തുണ്ട്.
മന്ത്രി:-ഭവാന്റെ കൃപകടാക്ഷത്തിന്ന് അടിയന്റെ പുത്രൻ
എന്നും പാത്രമാണെന്നു ബോധമുണ്ട്.എങ്കിലും ഈ അപ
രിമിതയായ ദയയ്ക്ക് അവന്നും ഈ ദാസന്നു ഭാഗ്യമുണ്ടായെ
ല്ലോ എന്നുവെച്ച് ആശ്ചയ്യപ്പെടുന്നു.
ആചാ:-ആശ്ചര്യയ്യപ്പെടാൻ ഒന്നും ഇല്ല.പൂർവ്വീകചരിത്രങ്ങളെ
നോക്കുവിൻ.
രാജാ:-ശരിയാണ് ആചാര്യയ്യയരുടെ വചനം.ഹേ| മന്ത്രി| ഈ
ബന്ധുത്വംകൊണ്ടു നമുക്കചാണു ഭാഗ്യം.വിദ്വന്മകുടശിരോ
മണിയായിരിയ്ക്കുന്ന ഒരു പുത്രനെ ജഗദീശൻ ദാനംചെയ്തു എ
ന്നേ പറയേണ്ടതുള്ളു.
സർവ്വാ:-സർവ്വാംഗസുന്ദരിയായ രത്നകാന്തി കോമളരാജനെ മന
സാ വരിച്ചതും ഭംഗിയായി.അദ്ദേഹത്തിന്റെ അച്ഛൻ നമു
ക്ക് ഒരു ബന്ധുവും ആകുന്നു.
രാജാ:-എന്നാൽ അടുത്ത മുഹൂർത്തത്തിന്നുതന്നെ സ്വയംവരം
നിശ്ചയിയ്ക്കാം.വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്താലും.
മന്ത്രി:-കല്പനപോലെ.(ഓരോ റിക്കാർഡുകൾ എടുത്തു നോ
ക്കുന്നു)തിരുമേനിയുടെ കീഴ്വാഴ്വക്കാരായ എല്ലാ രാജാക്കന്മാ
രും തൃപ്പാദത്തിങ്കലേയ്ക്ക് എത്തിക്കേണ്ടുന്ന കപ്പം ഒപ്പിച്ചു
എന്നു കാണിയ്ക്കുന്ന ഖജാൻജിയുടെ രേഖകൾ കിട്ടി.എ
ന്നാൽ കന്നടരാജൻ കപ്പം എത്തിച്ചില്ലെന്നു മാത്രമല്ല,വി
വരം ബോധിപ്പിയ്ക്കുകയുംകൂടി ചെയ്തു കാണുന്നില്ല.
സേനാ:-ഹ ഹ| ഞാൻ സംശയിച്ചതുപോലെ തന്നെയായി.
കാര്യയ്യവശാൽ അദ്ദേഹത്തെ ഈയിടെ കാണ്മാൻ ഇടയായി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.