ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
29
ചരണം ആമയം ഞാ൯ തീ൪ക്കാം വാ മയിലേ! അമിത സരസമതി രമണ൯ ഞാനെറികയി (മീത) ഭദ്രേ ശിക്ഷിയ്ക്കേണമെന്നുവച്ചു വരുത്തിയതല്ല. ഇവിടം വന്നിരുന്നാവും. രത്ന:_(ആത്മഗതം) ഇദ്ദേഹത്തെ മുഷിപ്പിക്കാതിരിക്കുന്നത് നല്ലതാണ്. ഏതായാലും എന്റെ അന്ത൪ഗ്ഗതം ഉടനെ അറിയിയ്ക്കരുതു്. ഇങ്ങെ പറയട്ടെ_(പ്രകാശം) ഗീതം ൨൧. കമാശി_ രൂപകം. പല്ലവി കാത്തുകൊൾകെ൯ ആ൪ത്തബന്ധേം പാ൪ത്തിടെന്നെനീ അനുപല്ലവി പാ൪ത്തല മതിലീയബലകൾ ഏഴകളല്ലോ (കാത്തു) ചരണം മന്നിടത്തിലുന്നമാം ധ൪മ്മദേഹം നീ എന്നതഹം മുന്നെയിങ്ങുന്നായി ബോധിച്ചേ൯ (കാത്തു) ഉ: രാ:_ ഞാ൯ രക്ഷിച്ചുകൊള്ളാം ; എന്താണുവിരോധം? രത്ന:_എന്നാൽ എന്നെ സ്വതന്ത്രയാക്കിയാലും . ഉ: രാ:_അതുവും ചെയ്യാം . രത്ന:_ഇവിടുത്തെ ദയയ്ക്കു പാത്രയായതിനാൽ ഞാ൯ നന്ദി പറഞ്ഞുകൊള്ളുന്നു . ഉ: രാ:_ഓ!ഹോ! ഇങ്ങിനെയായാൽ മരണം നമ്മെ വേ൪വ്വിടുത്താവരെ എത്ര നന്ദി പറയേണ്ടി വരും. രത്ന:_ അതെന്താ! മരണം നമ്മെ വേ൪വിടുത്തു വരെ എന്നെ കൂടെ നി൪ത്താനൊ ഭാവം? ഇതാണോ രക്ഷ? അസംബന്ധം പറയാനിരിക്കാ൯ അപേക്ഷ . ഉ: രാ:_അംബന്ധമല്ല. സംബന്ധം തന്നെ ആയിക്കളയാം. ഗീതം തോടിമുഖാരി. ആദിതാളം. പല്ലവി
ചേഴമാ൯ മിഴി! നിന്നാൽ വലഞ്ഞീടുന്നഹം .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.