ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
30
അനുപല്ലവി നിന്നാൽ വലഞ്ഞീടുന്നു കുന്നൽ മിഴിയോമലേ! ധന്യേവാ! ധന്യേവാ! അന്നഗാമിനി! (നിന്നാൽ) ചരണം പന ശരനിന്നെന്നെ അ തെ കൊന്നീടുന്നു തേ രും ,തേ രും, തേ രും, പാലാധരി (നിന്നാൽ)
കാമദേവന്റെ ഈ പീഠയിൽനിന്ന് എന്നെ രക്ഷിച്ചാലും . രത്ന:_ ഒരാളെ മനസാ വരിയ്ക്കിൽ മറ്റൊരാളിൽ പ്രേമം എങ്ങിനെ ജനിയ്ക്കും ? എന്നോടുദയയുണ്ടെ അദ്ദേഹത്തെ വേളി കഴിച്ചു തന്നാലും . ഉ: രാ:_നല്ല കാര്യയ്യം , ഇതുകൊണഅട് എന്റ ആഗ്രഹം സാദ്ധ്യമായോ? സ്ത്രീകൾക്കു ബുദ്ധികുറയും , കേൾക്കു . നാം ഇപ്പഴെ ഇരിക്കുന്നതു ഭവതിയുടെ പിതാവിന്റെ രാജ്യത്താണ് . അദ്ദേഹത്തിന്നു രാജ്യനഷ്ടം സംഭവിച്ചു , എ ലും,ഭവതിയ്ക്കു സുഖത്തിനു ഭംഗം ഉണ്ടായിട്ടില്ല. നല്ലകാലം വരുത്തേണമെന്നുവച്ച ജഗദീശ൯ ഭവതിയുടെ എന്റെ അധീനത്തിൽ അകപ്പെടുത്തിയിരിയ്ക്കുന്നു. അതിൽനിന്നുണ്ടാകുന്ന ഫലം അനുഭവിപ്പാ൯ വൈമുഖ്യം കാണിയ്ക്കുന്നതു ദൈവവിരോധമാണെന്നു പറയേണ്ടതില്ലല്ലോ. രത്ന:_ (ആത്മഗതം) കോമളരാജനെ എന്നു കാണും , കല്യാണമെന്നുണ്ടാകും , അതെല്ലാം ആരറിഞ്ഞു! അതിനാൽ അങ്ങിനെ പറയാം . (പ്രകാശം)ജഗധീശതന്റെ ഇഷ്ടത്തിന്ന് ആരും വിപരീതം പ്രവ൪ത്തിയ്ക്കരുതു്. എനിയ്ക്കു വളരെ ചാ ല്യമുണ്ട് . ഉ: രാ:_പ്രിയേ! അതു ഞാ൯ തീ൪ത്തുതരാം. (പിടിപ്പാ൯ തുനിയുന്നു) രത്ന:_ (കൈ തട്ടുന്നു) ദയചെയ്തു വിവാഹം കഴിക്കുന്നതിന്നു മുമ്പു തൊടരുതു്.
ഉ: രാ:_(ചിരിച്ചുംകൊണ്ട്) സ്ത്രീ പുരുഷന്മാ൪ അന്യോനം കാമിച്ചു കൈപിടിയ്ക്കുന്നതല്ലേ വിവാഹം? കൊച്ചുകുട്ടികളുടെ കൈപിടിയ്ക്കുന്നതാണോ വിവാഹം? കഷ്ടം! ഇന്ത്യാവാസികൾ ഈവക അന്ധപരമ്പരാസമ്പ്രടായത്തിൽനിന്ന് എന്നു വേ൪വ്വിടും!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.