ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33 ക-രാ:_ ഗീതം ൨൬ വേകട_രൂപകം
പല്ലവി ഇവൾ താ നിവൾ താൻ സമരത്തിൽ ഹേതുഭൂതം അനുപല്ലവി ഭൂവനേ സുമുഖി ഇവൾ താൻ ചരണം അവനിയതിലൊരു തരുണി ഇന്നി- ക്കുവല യാക്ഷിയ്കെതിരായ് നഹിമമ പരമ ഭാഗ്യ മതരികെ വന്നിതു തരുണി മണിയിവളരികെ വരികയാൽ (ഇവൾ) ഹേ! കന്യകാരത്നമേ! ഇവിടെ വന്നിരിയ്ക്കാം. എ ന്താണൊരു ശങ്ക? വിരോധമില്ല. വരൂ! വരൂ! (അടുത്തു ചെല്ലുന്നു.) സാര:-(മാറിക്കളയുന്നു) ക: രാ:_അന്നമേ!പ്രയാണത്തിൽ വല്ല സുഖക്കേടും നേരിട്ടോ? വഴിയിവെച്ചു വല്ലവരും ഉപദ്രവിച്ചോ?വന്നിരിയ്കാം വരൂ! സാര:_(ആത്മഗതം) ജഗദീശാ!നിരാധരനായ ഞാൻ ഇദ്ദേ ഹത്തോട് എന്തു പറയട്ടെ.(പ്രകാശം) മഹാരാജാവേ!ഈ അഗതി ദുഃഖിതയായിരിക്കുന്നു. മഹാരാജാവായിരുന്ന എ ന്റെ പിതാവു യുദ്ധത്തിൽ പരാജിതനായി.ഞാനും സോദരിയും അടിമകളായും ഭവിച്ചു.ഒത്തവണ്ണം ചിത്താനന്ദത്തോ ടുകൂടി പറന്നു നടക്കുന്ന തത്തയെ കൂട്ടിലടച്ചാൽ ജീവകാ ലം വ്യർത്ഥമാകുന്നു. അത്രമാത്രമല്ല, അത്യന്തം ദുഃഖത്തി ന്നും പാത്രമാകുന്നു.അപ്രകാരം ഈ അഗതിയുടെ അവസ്ഥ യും ആയിരിയ്ക്കുന്നു. ഹേ മഹാരാജാവേ!എന്റെ പിതാവി നാലോ എന്നാലോ എന്ത് അപരാധം ചെയ്യപ്പെട്ടു?
ക: രാ:_ഹേ!മനോമണിയേ!തത്തയുടെ കൌതുകംതന്നെ ബ
ന്ധനത്തിന്നു കാരണം. അപരാധമല്ല. ഗീതം ൨൭. മുഖാരി-ചായ്പ. പല്ലവി
കോമളാംഗി! ഇന്നിമേലിൽ രാജപത്നി നീയെടോ!
5*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.