ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34
അനുപല്ലവി ഓമനേ നിന്നാമയങ്ങൾ നാമശേഷമായ്പരും (കോമ ചരണം മന്നവരിൽ മുമ്പനാണി ക്കന്നടനെന്നോർക്കനീ വന്നിടുകെൻ സന്നിധൌ നീ ഖിന്നയാകാതോമലേ? (കോമ ഹേ!സുശീലേ!നളൻ ദമയന്തിയെ ദർശിയ്ക്കുന്നതിന്നു മുമ്പായി എപ്രകാരം മനസ്സുകൊണ്ടു വരിച്ചുവോ,അപ്രകാരം ഞാൻ ഭവതിയെ വരിച്ചുപോയി. സാര:-ഭവാൻ എന്നെ മനസ്സുകൊണ്ടു വരിയ്ക്കയാൽ,ഞാൻ അ ങ്ങയുടെ പത്നിയായി തീരേണമെങ്കിൽ ഞാൻ മനസാ വരി ച്ചവൻ എനിയ്ക്കു പതിയായി തീരേണമെന്നുകൂടി അങ്ങുന്ന സ മ്മതിയ്ക്കുന്നു. എങ്ങിനെ എന്നു വെച്ചാൽ_ "ആത്മവൽ സർവ്വ ഭൂതാനി യഃ പശ്യതി സ പണ്ഡിതഃ" (അർത്ഥം_തന്നെപ്പോലെ എല്ലാ പ്രാണികളേയും വിചാരി യ്ക്കുന്നവനാണ് അറിവുള്ളവൻ) അതിനാൽ_ ഗീതം ൨൮. ഗുൽറോജ-രൂപകം. പല്ലവി വീട്ടീടനീ കഷ്ടയാമി പൊട്ട പാപിയെ അനുപല്ലവി ശിഷ്ട പാലനായ ഭവാൻ ദുഷ്ടനാകൊല്ലാ (വിട്ടീടു) ചരണം മാനസെ വരിച്ച മമ നാഥനെ കാണ്മാൻ മാനവേന്ദ്രാ!നിന്നടിയിൽ വീണിടാം വിഭോ! (വിട്ടീടു)
ക: രാ :_(ആത്മഗതം) ഇവളുടെ ബുദ്ധിശക്തി അതികേമം ത ന്നെ. തർക്കിച്ചു ജയിപ്പാൻ പ്രയാസം. ഈ വഴി വിട്ടു ചില ഉപായങ്ങൾ എടുത്തു നോക്കാം. (പ്രകാശം) കണ്മണി! ഗീതം ൨൯- ചെഞ്ചുതട്ടി- ആദിതാളം. പല്ലവി
ഭാസുരാംഗി!ബാലേ!മദനാതുരമെന്നെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.